കോട്ടയം: ബന്ധു നിയമന വിവാദത്തില്‍ കുറ്റം ചെയ്തതായി ജയരാജനു തന്നെ ബോധ്യമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇ.പി ജയരാജന്‍ തെറ്റ് സമ്മതിച്ച് മന്ത്രിസ്ഥാനം രാജിവെച്ചതു മൂലം സി.പി.എമ്മിനുണ്ടായ നാണക്കേട് യു.ഡി.എഫിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമാണ് ഇപ്പോൾ നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ബാബുവിനെതിരായ വിജിലന്‍സ് കോടതി പരാമര്‍ശം ഹൈകോടതി സ്‌റ്റേ ചെയ്തതിനാലാണ് ബാബുവിെൻറ രാജി സ്വീകരിക്കാതിരുന്നത്. ബാബുവിനെതിരെ ആരോപണം മാത്രമാണുണ്ടായിരിക്കുന്നത്. എന്നാൽ ജയരാജെൻറ കാര്യത്തിൽ അഴിമതിയും സ്വജനപക്ഷപാതവും അദ്ദേഹത്തിനു പോലും ബോധ്യപ്പെട്ടു. ജയരാജൻ തെറ്റു സമ്മതിച്ചുവെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞത്. അക്കാര്യം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു. ഇങ്ങനെ സ്വയം സമ്മതിക്കുന്ന കാര്യവും ആരെങ്കിലും ഉന്നയിക്കുന്ന ആരോപണവും ഒന്നായി കാണാന്‍ സാധിക്കില്ല. നാണക്കേട് മറക്കാൻ യു.ഡി.എഫിനെ പഴിചാരാനുള്ള സി.പി.എം ശ്രമം വിലപ്പോകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.