ബന്ധുനിയമന വിവാദം: ജനുവരി ഏഴിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി

തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ബന്ധുനിയമന വിവാദം സംബന്ധിച്ച് വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്ന് അന്വേഷണസംഘം വിജിലന്‍സ് കോടതിയെ അറിയിച്ചു.

അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് ഡിവൈ.എസ്.പി ശ്യാംലാല്‍ ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തിന് നിയമപരമായുളള സമയം അതിക്രമിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ജനുവരി ഏഴിനകം റിപ്പോര്‍ട്ട്  സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. വ്യവസായമന്ത്രിയായിരിക്കെ സ്വന്തം വകുപ്പില്‍ ഉള്‍പ്പെടെ ബന്ധുക്കളെ നിയമിച്ചെന്ന വിവാദത്തെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചു.

വിജിലന്‍സ് സ്വമേധയാ അന്വേഷണം ആരംഭിച്ചതായി കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലെ നടപടി അവസാനിപ്പിച്ചു. എന്നാല്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി പായ്ച്ചിറ നവാസ് വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Tags:    
News Summary - ep jayarajan appointments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.