െഎക്യകേരളത്തിന് മുമ്പും പിമ്പും എത്രയെത്ര മത്സരങ്ങൾ... പ്രായത്തിെ ൻറ അവശതയിലും കെ.ആർ. ഗൗരിയമ്മയെന്ന പോരാളിയുടെ മനസ്സിൽ ആദ്യകാല തെരഞ ്ഞെടുപ്പ് നാളുകൾ ഇന്നും പച്ചപിടിച്ചുനിൽക്കുന്നു. ഞാൻ രാഷ്ട്രീയത് തിൽ സജീവമായത് പുന്നപ്ര^വയലാർ സമരത്തിനുശേഷം. അച്ഛൻ മരിച്ചശേ ഷമാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായത്. അംഗത്വം നൽകിയത് സഖാവ് പി. കൃഷ്ണപിള്ളയും ^ഗൗരിയമ്മ പറഞ്ഞു തുടങ്ങി. ’48ൽ തിരു^കൊച്ചി നിയമസഭയിലേക്ക് കൃഷ്ണപിള്ളയുടെ നിർബന്ധ പ്രകാരം മത്സരിച്ചു. എന്നാൽ, വിജയിച്ചില്ല. തോറ്റവരിൽ കൂടുതൽ വോട്ട് നേടിയ സ്ഥാനാർഥി എന്ന ബഹുമതിയുണ്ടായി. തോറ്റപ്പോൾ ഞാൻ വല്ലാതെ വിങ്ങിപ്പൊട്ടി. കൃഷ്ണപിള്ളയാണ് സാന്ത്വനിപ്പിച്ചത്.
’52ലെ പ്രഥമ പാർലമെൻറ് തെരഞ്ഞെടുപ്പ് നിയമസഭ തെരഞ്ഞെടുപ്പിനൊപ്പമാണ് നടന്നത്. ’51 ഒക്ടോബർ 21നാണ് ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് തുടങ്ങിയത്. ’52 ഫെബ്രുവരി 24ന് അവസാനിച്ചു. ഇന്നത്തെപ്പോലെ സാക്ഷരതയിൽ കേരളം അത്ര മുന്നിലായിരുന്നില്ല. എങ്കിലും ഭേദപ്പെട്ട പോളിങ്ങുണ്ടായി. തിരു^കൊച്ചിയും മലബാറും ചേർന്ന് 16 മണ്ഡലങ്ങളിലായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പ്. മലബാറിലായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിക്ക് കൂടുതൽ നേട്ടമുണ്ടായത്. പുന്നപ്ര^വയലാറും കയ്യൂരുമൊക്കെ ഉണ്ടാക്കിയ അനുകൂല രാഷ്ട്രീയ കാലാവസ്ഥ കമ്യൂണിസ്റ്റ് പാർട്ടിക്ക് ജനമനസ്സുകളിൽ വലിയ സ്വാധീനമുണ്ടാക്കി. മറക്കാനാവാത്ത പ്രചാരണ കാലമായിരുന്നു അത്. അടിസ്ഥാന വർഗത്തിെൻറ രാഷ്ട്രീയബോധം എല്ലായിടത്തും അലയടിച്ചിരുന്നു. സ്ത്രീ-പുരുഷ ഭേദമന്യേ രാഷ്ട്രീയം ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പ് ജാഥകളിൽ തൊഴിലാളി സ്ത്രീകളുടെ വലിയനിര കാണാമായിരുന്നു. ’52ൽ നിയമസഭ^ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ രാപ്പകൽ ഭേദമന്യേ പ്രചാരണത്തിന് എത്തിയിരുന്ന ആൾക്കൂട്ടത്തെ ഇന്നും ഒാർക്കുന്നുണ്ട്. റാന്തൽവിളക്കിെൻറയും പെട്രോമാക്സിെൻറയും വെട്ടത്തിലൂടെ നടന്നുനീങ്ങുന്ന പ്രചാരണ ജാഥകൾ.
കാളവണ്ടികളിൽ ചിഹ്നം വെച്ച് ജാഥയായി സ്ഥാനാർഥികൾ പോയിരുന്നത് ഇന്ന് ഒാർക്കുേമ്പാൾ കൗതുകം തോന്നും. ഇന്നത്തെ പോലെ അത്രകണ്ട് സമയ നിയന്ത്രണമൊന്നുമില്ല. പോളിങ് ബൂത്തുകളിൽ വലിയ പൊലീസ് സന്നാഹവുമില്ല. ബൂത്തിനകത്ത് ഒാഫിസറുടെ മേശക്ക് മുന്നിൽ ആളുകൾ ഇടിച്ചുനിൽക്കും.
സ്ഥാനാർഥികളുടെ പേര് ഏജൻറുമാർ വിളിക്കും. ’48ൽ ദ്വയാംഗ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ ഒരു തമാശയുണ്ടായി. എനിക്കൊപ്പം മത്സരിച്ച സോളമനെ എളുപ്പപ്പേരായി ചോളമെന്നാണ് വിളിച്ചിരുന്നത്. ഗൗരിയമ്മക്കും ചോളത്തിനും ഒരു വോട്ട് എന്നായിരുന്നു അന്നത്തെ പ്രവർത്തകരുടെ വിളി -ഗൗരിയമ്മ തമാശരൂപേണ പറഞ്ഞു. കുടികിടപ്പുകാരുടെയും ദരിദ്രരുടെയും നാടായിരുന്നു അന്ന്. ജന്മിത്വത്തിെൻറ ദൂഷിതകാലം. ജാതിവിവേചനവും ഏറെയായിരുന്നു. ഒപ്പം കുറഞ്ഞ കൂലിയും. പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പ് ആ സാമൂഹികാവസ്ഥയിൽ നിന്നാണ് വരുന്നത്. എനിക്ക് പിടിപ്പത് പണിയുണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നടക്കുന്ന ആദ്യത്തെ പാർലമെൻറ് തെരഞ്ഞെടുപ്പിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും വോട്ട് ചെയ്യിപ്പിക്കാനുമുള്ള ഉത്തരവാദിത്തം. പുന്നപ്ര^വയലാർ സമരവുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിൽ വാദിച്ചിരുന്ന കാലമായിരുന്നു. സമരത്തെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചിരുന്നു. ജയിലിൽ കഴിഞ്ഞ കുറച്ച് നേതാക്കളെ പിന്നീട് വന്ന സർക്കാർ മോചിപ്പിച്ചെങ്കിലും ’55ഒാടെയാണ് എല്ലാവർക്കും പുറത്തിറങ്ങാനായത്.
എ.കെ.ജിയുടെ പട്ടിണി ജാഥയൊക്കെ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അന്ന് ആലപ്പുഴ മണ്ഡലത്തിൽ കമ്യൂണിസ്റ്റ് നേതാവ് പി.ടി. പുന്നൂസായിരുന്നു ജയിച്ചത്. മാവേലിക്കര ഉൾപ്പെട്ട കൊല്ലത്ത് എൻ. ശ്രീകണ്ഠൻ നായരും കണ്ണൂരിൽ എ.കെ.ജിയും വിജയിച്ചിരുന്നു. ’57ൽ ആലപ്പുഴ അമ്പലപ്പുഴ മണ്ഡലമായി. കെ.പി.എം. ഷരീഫിനെയാണ് അന്ന് പി.ടി. പുന്നൂസ് തോൽപിച്ചത്. പുന്നൂസ് അന്ന് വലിയ നേതാവായിരുന്നു. എ.കെ.ജി സാധാരണക്കാർക്കിടയിലെ ഇഷ്ട നേതാവും. ’52ൽ തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ എനിക്ക് പ്രായം 30 കഴിഞ്ഞിരുന്നു. അതിെൻറ ഉൗർജസ്വലത പ്രചാരണ രംഗത്തും ഉണ്ടായി. നേതാക്കൾ കുറച്ചുപേർ ഒളിവിലും കുറച്ചുപേർ പുറത്തുമായതിനാൽ കൂടുതൽ ഉത്തരവാദിത്തമുണ്ടായി. സ്ത്രീകൾക്കിടയിലായിരുന്നു എെൻറ പ്രവർത്തനം കൂടുതൽ. വീട്ടിൽ എത്തുേമ്പാൾ രാത്രി വൈകിയിരിക്കും. ചേർത്തലയിലായിരുന്നു അന്ന് താമസം. ’52ലെ തെരഞ്ഞെടുപ്പിൽ തിരു^കൊച്ചിയിൽ കോൺഗ്രസും മലബാറിൽ കമ്യൂണിസ്റ്റ് പാർട്ടിയുമാണ് മുന്നിലെത്തിയത്. ഒരുകാര്യം വ്യക്തമാണ്. അന്നത്തെ പോലെ അടിമുടി രാഷ്ട്രീയ പ്രബുദ്ധതയുടെ അഥവാ അടിസ്ഥാനവർഗ സ്നേഹത്തിെൻറ കാലത്തിന് ഇന്ന് മങ്ങലുണ്ടായിരിക്കുന്നു. കാലം മാറുേമ്പാൾ എല്ലാത്തിനും മാറ്റമുണ്ടാകുമല്ലോ. എങ്കിലും ആദ്യകാല തെരഞ്ഞെടുപ്പുകളുടെ അർപ്പണബോധം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.