മലപ്പുറം: വിജയ യാത്രയിൽ മലപ്പുറം ജില്ലയെ അവഹേളിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. മലപ്പുറം ടൗൺഹാളിന് മുന്നിൽ നൽകിയ സ്വീകരണ സമ്മേളനത്തിലാണ് കടുത്ത പരാമർശങ്ങൾ നടത്തിയത്.
മലപ്പുറത്ത് ഒരു പ്രശ്നവുമില്ലെന്നും ശാന്തമാണെന്നുമാണ് പൊതുവേയുള്ള അഭിപ്രായമെന്നും അതിനുള്ള കാരണം ഒരു കൂട്ടർ മറ്റൊരു കൂട്ടരുടെ മേൽ സമ്പൂർണ ആധിപത്യം നേടിയതാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. മലപ്പുറത്തെ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളെ അടിമകളാക്കി മാറ്റി അവരുടെ ശബ്ദമില്ലാതാക്കി.
ഒരു കൂട്ടരെ അടിച്ചമർത്തുന്നതുെകാണ്ടാണ് മലപ്പുറത്ത് പ്രശ്നങ്ങളില്ലാത്തത്. വർഗീയ ശക്തികളുടെ രാഷ്ട്രീയ അധിനിവേശമാണിവിടെ. വർഗീയ രാഷ്ട്രീയ പാർട്ടികളാണ് മലപ്പുറത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും നിയന്ത്രിക്കുന്നത്. മലപ്പുറത്തെ മതേതരത്വം ഏകപക്ഷീയമാണ്. പാർശ്വവത്കരിക്കപ്പെട്ടവർക്ക് ശബ്ദിക്കാനിവിടെ ഇടമില്ല.
പാലോളി കമ്മിറ്റി റിപ്പോർട്ട് പ്രകാരം കൊടുക്കുന്ന ആനുകൂല്യങ്ങൾ എന്തുെകാണ്ടാണ് മലപ്പുറത്തെ ന്യൂനപക്ഷങ്ങൾക്ക് െകാടുക്കാത്തതെന്ന് വ്യക്തമാക്കണം. ജില്ലയിൽ വരുേമ്പാൾ മാത്രം ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണമെന്നത് മുന്നണികളുെട പ്രധാന രാഷ്ട്രീയ അജണ്ടയാവുന്നില്ല. മുസ്ലിം ലീഗ് വിചാരിക്കുന്നതിനപ്പുറത്ത് മലപ്പുറം ജില്ലയിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനും ശ്വാസം വിടാൻപോലുമുള്ള അർഹതയില്ല. ലീഗിെൻറ സമ്പൂർണ ആധിപത്യമാണിവിെടയെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.