പാലാ നഗരസഭയിലെ സംഘർഷം വ്യക്തിപരമെന്ന് ജോസ് കെ. മാണി

കോട്ടയം: പാലാ നഗരസഭയിലെ സംഘർഷം വ്യക്തിപരമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. പ്രശ്നം ബുധനാഴ്ച തന്നെ പരിഹരിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ല. പാലായിൽ സി.പി.എമ്മും കേരളാ കോൺഗ്രസ് എം ഒറ്റക്കെട്ടാണെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ തമ്മിൽ കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയിരുന്നു. സി.പി.എം കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടവും കേരള കോണ്‍ഗ്രസ് എം കൗണ്‍സിലറും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ ബൈജു കൊല്ലംപറമ്പിലുമാണ് ഏറ്റുമുട്ടിയത്.

നേരത്തേ, ആരോഗ്യ സ്ഥിരം സമിതി യോഗത്തില്‍ നഗരത്തിലെ തിയറ്ററിെൻറ ലൈസൻസ് പുതുക്കാൻ തീരുമാനിച്ചിരുന്നു. സ്ഥിരം സമിതി അംഗം ബിനു പുളിക്കക്കണ്ടം ഇതിൽ പെങ്കടുത്തിരുന്നില്ല. യോഗം അറിയിച്ചില്ലെന്ന് ബിനു പറയുേമ്പാൾ വീട്ടിൽ കത്ത് നൽകിയതായാണ് ബൈജുവിന്‍റെ വാദം. കൗൺസിൽ യോഗം ആരംഭിച്ചയുടൻ ഈ വിഷയം ബിനു ഉന്നയിച്ചു. ഒരാളെ പങ്കെടുപ്പിക്കാതെ യോഗം ചേര്‍ന്നാല്‍ ഒഴിവാക്കപ്പെട്ടയാൾ പരാതി ഉന്നയിക്കുന്ന പക്ഷം ആ കമ്മിറ്റിയുടെ തീരുമാനത്തിന് സാധുത ഉണ്ടോയെന്നായിരുന്നു ബിനുവിന്‍റെ ചോദ്യം.

ചെയര്‍മാനും സെക്രട്ടറിയും ഒഴുക്കന്‍മട്ടില്‍ മറുപടി പറഞ്ഞു. കൃത്യമായ മറുപടി പറഞ്ഞശേഷം കൗണ്‍സില്‍ യോഗം തുടര്‍ന്നാല്‍ മതിയെന്ന് ബിനു നിലപാടെടുത്തു. ഇതോടെ, കൗൺസിൽ ആദ്യം നടക്കട്ടെയെന്നും ബിനുവിെൻറ ചോദ്യത്തിനുത്തരം അത് കഴിഞ്ഞുമതിയെന്ന വാദവുമായി ബൈജു എഴുന്നേറ്റു. ബിനുവും ബൈജുവും കസേരയില്‍ നിന്ന് എഴുന്നേറ്റ് നേർക്കുനേരേയെത്തി. വാക്‌പോര് തുടരുന്നതിനിടെ ബിനു ൈബജുവിെൻറ മുഖത്ത് അടിച്ചു. ബൈജുവും തിരിച്ചടിച്ചു. ഇതോടെ ഇരുവരെയും പിടിച്ചുമാറ്റി വീണ്ടും സീറ്റിലിരുത്തി.

കൗണ്‍സില്‍യോഗം കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നതിനിടെയും ഇരുവരും തമ്മിൽ സംഘർഷമുണ്ടായി. ഹാളിനുസമീപം നിന്ന തന്നെ ബിനു അടിച്ച് താെഴയിട്ടതായി ബൈജു ആരോപിച്ചു. അടിയേറ്റ ബൈജു കൗണ്‍സില്‍ ഹാളിലെ കസേരകള്‍ക്കിടയിലേക്ക് തെറിച്ചുവീണു. ബൈജുവിെൻറ നിലവിളികേട്ട് മുനിസിപ്പല്‍ ഉദ്യോഗസ്ഥരും മറ്റ് കൗണ്‍സിലര്‍മാരും പാഞ്ഞെത്തി. കൗൺസിലർമാർ കസേരയിൽ പിടിച്ചിരുത്തിെയങ്കിലും ബൈജു അലറിക്കരഞ്ഞു. പാലാ പൊലീസും എത്തി. സംഭവത്തെത്തുടര്‍ന്ന് സി.പി.എം- കേരള കോൺഗ്രസ് എം പ്രവര്‍ത്തകര്‍ ഇരുചേരിയായി തിരിഞ്ഞ് തടിച്ചു കൂടിയെങ്കിലും നേതാക്കൾ ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.

Tags:    
News Summary - Jose K Mani said the conflict in Pala municipality was personal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.