ലോക്സഭയിലേക്ക് അച്ചു ഉമ്മന്‍റെ സ്ഥാനാർഥിത്വം: ഇപ്പോൾ പ്രവചിക്കാനില്ലെന്ന് കെ. സുധാകരൻ

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന്‍റെ സ്ഥാനാർഥിത്വത്തെക്കുറിച്ച് ഇപ്പോള്‍ പ്രവചിക്കാനില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ പറഞ്ഞു. അച്ചു ഉമ്മൻ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതൊന്നും ഇപ്പോഴേ പറയേണ്ട കാര്യമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വരുന്ന ജന്മത്തിൽ പട്ടിയാകുന്നതിന് ഇപ്പോഴേ കുരച്ച് പഠിക്കാൻ പറ്റുമോയെന്നും സുധാകരൻ ചോദിച്ചു. അതിന് അതിന്‍റേതായ സമയമുണ്ട്. സ്ഥാനാർഥികളെ തീരുമാനിക്കേണ്ട സമയം ആയിട്ടില്ല. ആ സമയത്തെ സാഹചര്യം അനുസരിച്ചാണ് ഓരോരുത്തരെയും തീരുമാനിക്കുക.

അനില്‍ ആന്‍റണി ബി.ജെ.പിയിലേക്ക് പോയത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യമാണ്. ഏത് പാർട്ടിയിലും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹം പോയി. എ.കെ. ആന്‍റണിയുടെ മനസ്സിൽ അതൊരു ചലനം പോലുമുണ്ടാക്കിയിട്ടില്ല. അദ്ദേഹം തങ്ങളുടെ അഭിമാനവും സമ്പത്തുമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.  

Tags:    
News Summary - K sudhakaran about achu oommen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.