എ.കെ.ജി കണ്ണൂരിലെ അക്രമങ്ങളുടെ സ്ഥാപകൻ –കെ. സുധാകരൻ

കണ്ണൂർ: എ.കെ. ഗോപാലൻ ദിവ്യനോ, മാതൃകാപുരുഷനോ, മഹാനോ എന്നുപറയാൻ കണ്ണൂരിലെ കോൺഗ്രസിന് സാധിക്കില്ലെന്നും കണ്ണൂരിലെ അക്രമങ്ങളുടെ സ്ഥാപകനാണ് എ.കെ.ജിയെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരൻ.   ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടിവ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പാർട്ടിഗ്രാമം പടുത്തുയർത്താൻ പെരളശ്ശേരിയിലും പരിസരത്തും വീടുകൾ ആക്രമിക്കുകയും പെൺകുട്ടികളുടെ കല്യാണം മുടക്കുകയും ജനങ്ങളെ ഭയപ്പെടുത്തുകയും ചെയ്ത അതിക്രമത്തി‍െൻറ സ്ഥാപകനാണ് എ.കെ. ഗോപാലൻ. എ.കെ.ജിയെ വിമർശിക്കാൻ പാടില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണ്. സി.പി.എം ഇദ്ദേഹത്തെ പർവതീകരിച്ച് പ്രചരിപ്പിക്കുകയാണ്. രാഷ്ട്രീയനേതാവെന്നനിലയിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നു. സി.പി.എം-സി.പി.ഐ പോരിൽനിന്ന് ജനശ്രദ്ധതിരിക്കാൻ വി.ടി. ബൽറാമിനെ സി.പി.എം ബലിയാടാക്കുകയാണ്.  

 വിശ്വപൗരനായ ഗാന്ധിജിയെ ഏറ്റവും മ്ലേച്ഛമായ വാക്കുകൊണ്ടാണ് സി.പി.എം വിമർശിച്ചത്. എം.എം. മണിയുടെ വിമർശനത്തിന് സി.പി.എമ്മുകാരെപ്പോലെ കോൺഗ്രസ് പ്രതികരിച്ചിരുന്നെങ്കിൽ ഇടുക്കിയിൽ സി.പി.എമ്മിന് ഒാഫിസ് പോലുമുണ്ടാവുമായിരുന്നില്ല. കൃഷ്ണപ്പിള്ളയുടെ കരണത്തടിച്ച നേതാവാണ് എ.കെ.ജി. ഗൗരിയമ്മതന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഗൗരിയമ്മക്കെതിരെ ചെറുവിരലനക്കാൻ കോടിയേരിക്കും പിണറായിക്കും കഴിഞ്ഞിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. 

Tags:    
News Summary - K. Sudhakaran Attack to AKG -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.