ലാവ്‍ലിൻ ഇടപാടിൽ പിണറായി ഉണ്ടാക്കിയ പണം സി.പി.എമ്മിന് നൽകിയെന്ന് കെ.സുധാകരൻ

തൃശൂരിൽ: ലാവ്‍ലിൻ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്ടാക്കിയ പണം സി.പി.എമ്മിനാണ് നൽകിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കുറച്ചൊക്കെ അദ്ദേഹം കൊണ്ടു പോയിട്ടുണ്ടാകാം. എന്നാൽ, പണത്തിന്റെ ഭൂരിപക്ഷവും പാർട്ടിക്കാണ് നൽകിയത്. പണം എന്നൊരു ചിന്ത മാത്രമേ പിണറായിക്കുള്ളുവെന്നും സുധാകരൻ പറഞ്ഞു.

പിണറായി എന്റെ ജില്ലക്കാരനാണ്. ഞങ്ങൾ സഹപാഠികളായിരുന്നു. അന്ന് പിണറായി ഇത്രത്തോളം മോശമായിരുന്നില്ല. ലാവ്‍ലിൻ കേസിൽ വിധി പറയരുതെന്ന് ജഡ്ജിമാർക്ക് ഭരണകൂടത്തിന്റെ നിർദേശമുണ്ട്. ജഡ്ജിമാർക്ക് ഭയമാണെന്നും തൃശൂർ ജില്ലാ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സുധാകരൻ പറഞ്ഞു.

കോൺഗ്രസ് സംഘടനാ ശേഷി ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത്പക്ഷം എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിക്കുന്നത്. അവരുടെ മുന്നിൽ കോൺഗ്രസ് ഒന്നുമല്ലാതെയായി പോകുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തണമെന്നും കെ.സുധാകരൻ പറഞ്ഞു.

Tags:    
News Summary - K Sudhakaran said that the money made by Pinarayi in Lavlin transaction was given to CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.