മുസ്‍ലിം ലീഗ് രക്തത്തിലും മാംസത്തിലും മജ്ജയിലും വർഗീയതയുള്ളവർ -കെ. സുരേന്ദ്രൻ

രക്തത്തിലും മജ്ജയിലും മാംസത്തിലും വർഗീയതയുള്ള പാർട്ടിയാണ് മുസ്ലിംലീഗ് എന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ. ലീഗിനെ ഇടതുമുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. ലീഗിന് മതേതര സർട്ടിഫിക്കറ്റ് കൊടുക്കുകയാണ് എം.വി ഗോവിന്ദൻ. യു.സി രാമന് പോലും ലീഗിൽ അംഗത്വമില്ല. മുസ്ലിംങ്ങൾക്ക് മാത്രം അംഗത്വം നൽകുന്ന പേരിൽ തന്നെ മതമുള്ള പാർട്ടിയാണ് ലീഗ്.

ഷാബാനു കേസിൽ എന്തായിരുന്നു ലീഗി​ന്റെ നിലപാടെന്ന് സി.പി.എം മറക്കരുത്. അതേ നിലപാടാണ് ഇപ്പോഴും അവർക്കുള്ളത്. വിഭജന സമയത്ത് ഇന്ത്യാ വിരുദ്ധ സമീപനമാണ് അവർ കൈക്കൊണ്ടത്. അവസരവാദപരമായ രാഷ്ട്രീയമാണ് സി.പി.എമ്മിനുള്ളത്. കച്ചവട പാർട്ടിയും സംഘടിത മത ശക്തിയുമായ ലീഗിനെ മുന്നണിയിലെടുക്കുമ്പോൾ ഭൂരിപക്ഷ സമുദായത്തോട് എന്ത് സന്ദേശമാണ് സി.പി.എം നൽകുകയെന്നും കെ.സുരേന്ദ്രൻ ചോദിച്ചു. ലീഗിന്റെ മുന്നണി പ്രവേശന കാര്യത്തിൽ സി.പി.ഐയിൽ അടി തുടങ്ങി കഴിഞ്ഞു. സി.പി.ഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണക്കുന്നു. ഇത് ഇവിടുത്തെ അടിസ്ഥാന ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്. വർഗീയ ശക്തികളുമായി ചേർന്ന് ഇടതുപക്ഷം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബി.ജെ.പി പ്രചരണം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു. യോഗത്തിൽ കേന്ദ്ര വിദേശ- പാർലമെന്ററി കാര്യ മന്ത്രി വി. മുരളീധരൻ സംസാരിച്ചു. മുതിർന്ന നേതാവ് ഒ.രാജഗോപാൽ, സംസ്ഥാന ജനറൽസെക്രട്ടറിമാരായ എം.ടി രമേശ്, ജോർജ്കുര്യൻ, പി.സുധീർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Tags:    
News Summary - k surendran against muslim league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.