തിരുവനന്തപുരം: മുഖ്യമന്ത്രി ഹെലികോപ്ടറിൽ ഉപയോഗിച്ചതിന്‍റെ ചെലവ് ദുരന്തനിവാരണ ഫണ്ടിൽ വകയിരുത്തിയെന്ന വാർത്തയിൽ അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഷയത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ഒരു രാഷ്ട്രീയ പാർട്ടി പ്രതികരിക്കുന്നത് ശരിയല്ല. ഒരു വാർത്ത കൊടുത്തിട്ട് അതിനോട് പ്രതികരിക്കാൻ പറയാൻ മാധ്യമങ്ങൾ ആരാണെന്നും കാനം ചോദിച്ചു.
ഉദ്യോഗസ്ഥന്മാരുടെ നിയമനവും സ്ഥലംമാറ്റവും സർക്കാറിന്‍റെ ഭരണകാര്യത്തിൽ വരുന്ന കാര്യങ്ങളാണ്. ഇതിൽ ഇടപെടാൻ സി.പി.ഐ ആഗ്രഹിക്കുന്നില്ല. ഇത്തരം വിഷയത്തിൽ അഭിപ്രായം പറയുന്ന പാർട്ടിയല്ല തങ്ങളുടേതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടി സമ്മേളനത്തിൽ പെങ്കടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്ടറിൽ പറന്ന തുക സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് വകമാറ്റിയ സംഭവം വിവാദമായിരുന്നു. ഇതേതുടർന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ട് ഉത്തരവ് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.