നിക്ഷേപ തട്ടിപ്പ് കേസ്; ഖമറുദ്ദീനെ അനുകൂലിച്ചും എതിർത്തും ജില്ല നേതാക്കൾ, കൂടിക്കാഴ്ച ഒഴിവാക്കിയേക്കും

മലപ്പുറം: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർകോട് മുസ്​ലിം ലീഗിൽ കടുത്ത ഭിന്നത. എം.സി. ഖമറുദ്ദീൻ എം.എൽ.എയെ എതിർക്കുന്ന ഒരു വിഭാഗം നേതാക്കൾ പരാതിയുമായി പാണക്കാട്ടെത്തി ലീഗ് നേതൃത്വത്തെ കാണും. ഈ സാഹചര്യത്തിൽ ലീഗ് നേതൃത്വവുമായി എം.സി. ഖമറുദ്ദീൻ ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച ഒഴിവാക്കിയതായാണ് വിവരം.

ലീഗിലെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിശദീകരണം നൽകാൻ എം.സി. ഖമറുദ്ദീൻ എം.എൽ.എ ഇന്നലെ തന്നെ മലപ്പുറത്ത് എത്തിയിരുന്നു. ഇന്ന് കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനം. എന്നാൽ, പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച ഒഴിവാക്കിയത്.

കാസർകോട് ജില്ല ലീഗിൽ ഖമറുദ്ദീനെതിരെ നിലപാടെടുത്ത ഒരു വിഭാഗം നേതാക്കളും നേതൃത്വത്തെ കാണാൻ മലപ്പുറത്തേക്ക് പുറപ്പെട്ടതായാണ് വിവരം. ഖമറുദ്ദീൻ വിശദീകരണം നൽകുന്ന സാഹചര്യത്തിൽ തങ്ങളുടെ നിലപാടും നേതൃത്വത്തെ അറിയിക്കാനാണ് ഇവരുടെ നീക്കം.

എം.എൽ.എയെ അനുകൂലിക്കുന്ന വിഭാഗവും കാസർകോട് ശക്തമായുണ്ട്. അതിനാൽ, പ്രവർത്തക സമിതി യോഗത്തിൽ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് പ്രശ്നപരിഹാരം സംസ്ഥാന നേതൃത്വത്തിന് വിട്ടത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.