കോട്ടയം: എതിർ കക്ഷികളുമായി ഒത്തുകളിച്ച് റവന്യൂ, വനം വകുപ്പുകൾ കേസുകൾ തോറ്റുകൊടുക്കുന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് ഹാരിസൺ ഭൂമിക്കേസിൽ സർക്കാറിനുണ്ടായ തിരിച്ചടിയെന്ന് കേരള കോൺഗ്രസ്^എം ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി. പൊന്തൻപുഴ വനഭൂമിക്കേസിലെ തിരിച്ചടിക്കുശേഷം ഹാരിസൺ ഭൂമിയും കൈവിട്ടുപോകുന്ന സ്ഥിതി ലാഘവത്തോടെ കാണാൻ കഴിയില്ല. ഫലപ്രദമായി കേസ് നടത്തിയിരുന്ന അഭിഭാഷകരെ മാറ്റി ഇഷ്ടക്കാരെ നിയോഗിച്ചത് കേസ് അട്ടിമറിക്കാനാണ്.
പാട്ടക്കാലാവധി കഴിഞ്ഞാൽ ഭൂമി സർക്കാറിൽ നിക്ഷിപ്തമാെണന്ന അടിസ്ഥാനനിയമം ഇവിടെ ചോദ്യംചെയ്യപ്പെട്ടു. കേരളം വിറ്റുതുലക്കാൻ അച്ചാരം വാങ്ങിയ ഇടനിലക്കാരും അവർക്ക് എല്ലാ ഒത്താശകളും ചെയ്യുന്ന ബന്ധപ്പെട്ട വകുപ്പുകളും അവയുടെ രാഷ്ട്രീയ നേതൃത്വവുമടങ്ങുന്ന ദൂഷിതവലയം അരങ്ങുതകർക്കുകയാണ്. വലിയതോതിൽ സർക്കാർ ഭൂമി അന്യാധീനപ്പെടുന്ന തരത്തിൽ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിൽ നിരന്തരമായുണ്ടാകുന്ന വീഴ്ചകളിൽ കാനം രാജേന്ദ്രെൻറ അഭിപ്രായം അറിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.