കോഴിക്കോട്: സർക്കാറിന് ഗുരുതര വീഴ്ചയുണ്ടായതിനാലാണ് പ്രളയം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകാത്തതെന്ന് പി.ടി. തോമസ് എം.എൽ.എ. അന്വേഷണത്തെ സർക്കാർ ഭയക്കുകയാണ്. പടക്കക്കടക്ക് തീപിടിച്ചാൽപോലും ജുഡീഷ്യൽ അന്വേഷണം നടക്കുന്ന കേരളത്തിൽ അഞ്ഞൂറോളം പേർ മരിക്കുകയും പതിനായിരത്തിലധികം പേർക്ക് കിടപ്പാടം നഷ്ടമാവുകയും ചെയ്ത പ്രളയത്തെക്കുറിച്ച് അന്വേഷിക്കാത്തത് തെറ്റാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി ചെയർമാനെന്ന നിലയിൽ പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്തെല്ലാം നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണം.
ചുമതല കൈമാറാതെ അദ്ദേഹം വിദേശത്ത് പോയതിലൂടെത്തന്നെ നവകേരള സൃഷ്ടി എന്നത് വാചകക്കസർത്തു മാത്രമാെണന്ന് വ്യക്തമായി. ചുമതല കൈമാറാത്തത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ അവതാളത്തിലാക്കി. കാലവർഷത്തിൽ ഡാമുകളിൽ വെള്ളം സംഭരിക്കാനുള്ള തീരുമാനവും 46 ഡാമുകൾ ഒരുമിച്ച് തുറന്നതുമാണ് ദുരന്തമുണ്ടാക്കിയത്. മുല്ലപ്പെരിയാർ അടക്കം തുറക്കുന്ന കാര്യത്തിൽ അവ്യക്തതയുണ്ടായിട്ടും കൂടിയാലോചന നടന്നില്ല. അർധരാത്രിയാണ് പ ല ഡാമുകളും തുറന്നത്. മുല്ലപ്പെരിയാറിനെക്കുറിച്ച് അന്താരാഷ്ട്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യവും പ്രളയവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളും സർക്കാർ അവഗണിക്കുകയായിരുന്നുവെന്ന് പി.ടി. തോമസ് കുറ്റപ്പെടുത്തി.
പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ച് എൽ.ഡി.എഫും യു.ഡി.എഫും പുനർവിചിന്തനം നടത്തണം. കേരളത്തിെൻറ പുനഃസൃഷ്ടിയിൽ ഇതും പരിഗണിക്കണം. ഗാഡ്ഗിൽ റിപ്പോർട്ടിെൻറ കാര്യത്തിൽ കേരളത്തിൽ അനാവശ്യ തെറ്റിദ്ധാരണ പരത്തുകയാണുണ്ടായതെന്നും പി.ടി. തോമസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.