തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തവർ ആരായാലും പാർട്ടി സംരക്ഷിക്കില്ലെന്ന് സി.പി.എ ം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കള്ളവോട്ട് ആര് ചെയ്താലും നിയമവിരുദ്ധ പ്രവർത്തനം തന്നെയാണ്. അവർക് കെതിരെ കേസെടുത്ത് നിയമാനുസൃത നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. ആരെങ്കിലും ആൾമാറാട്ടം നടത്തി വോട്ട് ചെ യ്തിട്ടുണ്ടെങ്കിൽ അതിെൻറ ശിക്ഷ അവർ ഏറ്റെടുക്കുകതന്നെ വേണം. സി.പി.എം ആരോടും കള്ളവോട്ട് ചെയ്യാൻ പറഞ്ഞിട് ടില്ല. മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസറെ സി.പി.എം വിമർശിച്ചത് അദ്ദേഹം അധികാരമില്ലാത്ത കാര്യം പ്രയോഗിക്കാൻ ശ്രമിച ്ചതിനാണ്. അത് തെറ്റാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് മെംബർ കള്ളവോട്ട് ചെയ്തെന്ന് പറഞ്ഞ് അദ്ദേഹം തന്നെ അവരെ അയോഗ്യയാക്കി പ്രഖ്യാപിച്ചു. അങ്ങനെ പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് അധികാരമില്ല. ഒരാളുടെ പേരിൽ കുറ്റം ആരോപിച്ചതിെൻറ പേരിൽ അയോഗ്യയാക്കാൻ കഴിയില്ല. കോടതി ശിക്ഷിച്ചെങ്കിൽ മാത്രമേ സാധിക്കൂ.
പഞ്ചായത്ത് മെംബറുടെ കാര്യത്തിൽ കോടതി ശിക്ഷിച്ചാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറാണ് അയോഗ്യയാക്കേണ്ടത്. കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന് ഇക്കാര്യത്തിൽ അധികാരമില്ല. നടപടി തെറ്റാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർതന്നെ പറഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ നിയമവിരുദ്ധ നടപടി സ്വീകരിച്ചാൽ മാത്രമേ പാർട്ടി നിയമനടപടിയിലേക്ക് േപാകൂ. പത്ത് ലക്ഷം വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന് സർക്കാറും സി.പി.എമ്മും ചേർന്ന് ഒഴിവാക്കിയെന്ന ആരോപണം ഉമ്മൻ ചാണ്ടിയെപോലുള്ള ഒരാൾക്ക് ഭൂഷണമല്ല.
വോട്ടർ പട്ടിക തയാറാക്കിയത് തെരഞ്ഞെടുപ്പ് കമീഷനാണ്. സംസ്ഥാന സർക്കാറിന് പങ്കില്ല. ഒഴിവാക്കിയവരുടെ പട്ടിക ഉമ്മൻ ചാണ്ടി പ്രസിദ്ധീകരിക്കണം.
കേരളത്തിൽ ആർ.എസ്.എസും ബി.ജെ.പിയും ശബരിമല വിധിയുടെ മറവിൽ കലാപത്തിന് ശ്രമിച്ചിരുന്നു എന്നതാണ് അവരുടെ നേതാക്കൾ തമ്മിൽ സോഷ്യൽ മീഡിയയിലടക്കം നടക്കുന്ന തമ്മിലടിയിലൂടെ വ്യക്തമാകുന്നത്. ആർ.എസ്.എസ് സമരത്തിന് ഉപയോഗിച്ച് പറ്റിച്ചു എന്നാണ് ‘റെഡി ടു വെയ്റ്റ്’ നേതാക്കളായ സ്ത്രീകൾതന്നെ പറയുന്നത്.
കേന്ദ്ര സർക്കാർ ദേശീയപാത വികസനത്തിന് തടസ്സം നിൽക്കുന്ന നിലപാട് തിരുത്തിയത് ജനവികാരം ശക്തമായതിനാലാണെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ളയുടെ നിലപാട് തള്ളിപ്പറഞ്ഞ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉൾപ്പെടെയുള്ളവരുടെ നിലപാട് സ്വാഗതാർഹമാണ്.
സർക്കാറിെൻറ മഴക്കാല പൂർവ ശുചീകരണപ്രവർത്തനത്തിൽ മുഴുവൻ സി.പി.എം പ്രവർത്തകരും പങ്കാളികളാകും. മേയ് 18,19 ദിവസങ്ങളിൽ വാർഡ്തലത്തിൽ ശുചീകരണം നടത്തുമെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.