വർഗീയത പറയാൻ മോദിയുടെ ടെലി പ്രോംപ്റ്റർ കോടിയേരി കടം മേടിച്ചു -ഷാഫി

പാലക്കാട്: സംഘ്പരിവാറിന്‍റെയും വർഗീയ ശക്തികളുടെയും ടെലി പ്രോംപ്റ്ററാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ. മോദിയുടെ പ്രോംപ്റ്റർ വർഗീയത പറയാൻ കോടിയേരി കടം മേടിച്ചത് കൊണ്ടാണ് ഇക്കണോമിക്ക് ഫോറത്തിലെ പ്രസംഗം തടസ്സപ്പെട്ടത്. ഭരണത്തിന്‍റെ ദയനീയ പരാജയത്തെ വർഗീയത കൊണ്ട് മറക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഷാഫി ആരോപിച്ചു.

കേരളത്തിലെ ഗുണ്ടകൾക്ക് പൊലീസിനെ ഇപ്പോൾ പുല്ലു വിലയാണ്. ആഭ്യന്തരവകുപ്പിന്‍റെ ദയനീയ പരാജയം വർഗീയത പറഞ്ഞ് മറച്ചുവെക്കാമെന്ന് കോടിയേരി ദിവാസ്വപ്നം കാണേണ്ടതില്ല. എന്ത് ഗുണമാണ് ഈ ചർച്ചകൾ കൊണ്ട് കേരളത്തിനുണ്ടാകുന്നത്. അടുത്ത തെരഞ്ഞെടുപ്പിലേക്ക് വോട്ടുകൾ ഒരുക്കാൻ ഇപ്പോൾ തന്നെ വർഗീയത പറയുകയാണ് കോടിയേരി. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ചർച്ചകളെ വഴിതിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണിതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. 

Tags:    
News Summary - Kodiyeri borrowed modis tele prompter says Shafi Parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.