മീനങ്ങാടി : കുറുമ സമുദായക്കാരുടെ രാജാവ് തലച്ചിൽ അപ്പാട് രാമു (90) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. സാമുദായികചാരങ്ങളിൽ പ്രഥമസ്ഥാനം വഹിക്കുന്നത് അപ്പാട് തലച്ചിലാണ്. പനമരംപുഴയ്ക്ക് ഇക്കരെ മുതൽ എരുമാട് കല്ലിച്ചാൽ വരെയുള്ള കുറുമൻ സമുദായക്കാരുടെ ആചാരങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നത് അപ്പാട് രാമുവായിരുന്നു.
കുറുമൻ സമുദായക്കാർ താമസിക്കുന്ന പ്രദേശങ്ങളെ പാറയ്ക്ക് മേലെയെന്നും പാറയ്ക്ക് താഴെയെന്നും രണ്ടാക്കി തിരിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മുഴുവൻ കുറുമ കുടികളിലെയും സാമുദായിക ആചാരങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നത് അപ്പാട് തലച്ചിലാണ്. മരണപ്പെട്ട് മുന്നാം നാൾ അടിയന്തിരം കഴിഞ്ഞ് 13-ാം നാൾ സമുദായ ആചാരപ്രകാരം കുന്ന് കുടി മൂപ്പൻമാരേയും നാലപ്പാടി മുത്തപ്പൻമാരെയും വിളിച്ച് ചേർത്ത് കൂട്ടം പറഞ്ഞ് കൂട്ടം ചേർന്നാണ് അടുത്ത തലച്ചിലിെൻറ സ്ഥാനാരോഹണം.
മുഴുവൻ കുറുമൻ കൂടിയിൽ നിന്നും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. പ്രായമല്ല സ്ഥാനമാണ് തലച്ചിലായി അവരോധിക്കുന്നതിനുള്ള മാനദണ്ഡം. അടുത്ത തലച്ചിൽ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുക 53കാരനായ അപ്പാട് സുബ്രമണ്യനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.