തിരുവനന്തപുരം: അമ്പലപ്പുഴ താലൂക്കിൽ മുല്ലക്കൽ വില്ലേജിൽ ലേക് പാലസിെൻറ കൈവശമുള്ളത് ആകെ 19.87 ഏക്കറെന്ന് ജില്ല കലക്ടറുടെ റിപ്പോർട്ട്. അതിൽ വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ പേരിൽ 10.22 ഏക്കറാണുള്ളത്. അതാകട്ടെ വാഴക്കാലമുറിയിൽ എട്ടുപറയിൽ എൻ.എസ്. മാത്യു, മാപ്പിളശ്ശേരി മാത്യു ജോസഫ്, കളത്തിൽ പറമ്പിൽ തോമസ് ചാണ്ടി എന്നിവരുടെ പേരിലാണ്. ഇതിൽ 2.55 ഏക്കർ നിലമാണ് തോമസ് ചാണ്ടിയുടെ പേരിലുള്ളത്.
ബാക്കി 9.65 ഏക്കർ ഭൂമി വില്ലേജ് രേഖകൾ പ്രകാരം മറ്റ് വ്യക്തികളുടേതാണ്. പള്ളാത്തുരുത്തി മൂലയിൽ ചന്ദ്രൻ, മങ്കൊമ്പ് കിഴക്കേമഠത്തിൽ വെങ്കിടാചല അയ്യർ, നീലകണ്ഠ അയ്യർ, പള്ളാത്തുരുത്തി കളപ്പുരക്കൽ രാഘവൻ, കൊച്ചുവീട് ബാബു കെ.ജോർജ്, സുദർശനൻ, പള്ളാത്തുരുത്തി രാഘവൻ, മറിയ, രമാദേവി, ശാന്തമ്മ, ത്രേസ്യാമ്മ എന്നിവരുടെ പേരിലാണ് വില്ലേജ് രേഖകളനുസരിച്ച് ഭൂമിയുള്ളത്. െസപ്റ്റംബർ 26ന് വിചാരണക്കെത്തിയവരിൽ വെങ്കിടാചല അയ്യർ, നീലകണ്ഠ അയ്യർ എന്നിവരൊഴികെ മറ്റെല്ലാവരും ഭൂമി കമ്പനിക്ക് കൈമാറ്റം ചെയ്തിട്ടുണ്ടെന്ന് വിചാരണവേളയിൽ കലക്ടർക്ക് പ്രസ്താവന എഴുതിനൽകി. അതിൽ ചില ഭൂമികൾ അങ്ങാടിക്കൽ മുറിയിൽ കുന്നുതറ വീട്ടിൽ ലീലാമ്മ ഈശോയുടെ പേരിൽ 2007ൽ തീറാധാരമെഴുതി.
ഈ ഭൂമി വില്ലേജ് രേഖകളിൽ ബാബു കെ.ജോർജ് അടക്കമുള്ളവരുടെ പേരിലാണ്. കരുവേലിൽ പാടശേഖരത്തിൽ ഉൾപ്പെട്ട നിലമാണിത്. അതിൽ ഒന്നാമത്തെ നിലം നികത്തൽ ബ്ലോക്ക് 78ലേത് വില്ലേജ് രേഖ പ്രകാരം വഞ്ചിപ്പറമ്പ് ഭൈരവെൻറയും ബ്ലോക്ക് 78ലേത് അജിത് ഭവനിൽ ആശാലതയുടേതുമാണ്. ഇത് രണ്ടും തോമസ് ചാണ്ടിക്ക് കൈമാറിയെന്ന് വിചാരണവേളയിൽ അവർ അറിയിച്ചു. ലീലാമ്മ ഈശോയുടേതാണ് മറ്റൊരു നിലം നികത്തൽ. പാർക്കിങ്ങിനായുള്ള ഭൂരിഭാഗം നികത്തലുകളും 2014ന് ശേഷമാണ്. നിലം നികത്തലിനെതിരെ ജയപ്രസാദ് നൽകിയ കേസ് ഹൈകോടതിയിലാണ്. അതേസമയം, നിലം പൂർവസ്ഥിതിയിൽ ആക്കേണ്ടതില്ലെന്ന് തീരുമാനിക്കാൻ കലക്ടർക്ക് അധികാരമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ത്വരിതാന്വേഷണം: ഉത്തരവ് ലഭിച്ചാലുടൻ നടപടി –ബെഹ്റ
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ത്വരിതാന്വേഷണം സംബന്ധിച്ച കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാലുടൻ തുടർനടപടി കൈക്കൊള്ളുമെന്നും വിജിലൻസ് ഡയറക്ടർ കൂടിയായ ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയിൽ തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞദിവസമാണ് കോട്ടയം വിജിലൻസ് കോടതി ഉത്തരവിട്ടത്. എന്നാൽ, അതിെൻറ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നില്ല. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് കോടതി ഉത്തരവ് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.