പാലാ: സ്വർണപ്പണയ ഇടപാടുകളിൽ വ്യാപക ക്രമക്കേട് നടത്തി ഒരുകോടിയിലേറെ രൂപ തട്ടിയ സ്വകാര്യ ധനകാര്യ സ്ഥാപന മാനേജർ പിടിയിൽ. മിനി മുത്തൂറ്റ് നിധി ലിമിറ്റഡിെൻറ പാലാ ശാഖയില്‍ തട്ടിപ്പ് നടത്തിയ മാനേജര്‍ കാഞ്ഞിരപ്പള്ളി വലിയപറമ്പില്‍ അരുണ്‍ സെബാസ്റ്റ്യനാണ് (30) അറസ്റ്റിലായത്. പത്തോളം ബ്രാഞ്ചുകളുടെ സോണല്‍ ഹെഡ് കൂടിയായിരുന്നു അരുൺ. കമ്പനി ഓഡിറ്റിങ്ങിൽ തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.
സ്ഥാപനത്തിലെ മറ്റ് രണ്ട് ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. ഇവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സ്വര്‍ണം പണയംവെക്കാനെത്തുന്നവര്ക്ക് കൃത്യമായി തുക നൽകി, ലഭിച്ച സ്വര്ണത്തിെൻറ അളവ് രേഖകളിൽ കൂട്ടിക്കാണിച്ച് അതിനുള്ള തുക എഴുതിയെടുത്തായിരുന്നു തട്ടിപ്പ്. സ്വര്‍ണം പൊതിയുന്ന കവറുകളുടെ എണ്ണംകൂട്ടിയതായും ഇടപാടുകാര്‍ നല്കുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പുതിയ പണയ ഇടപാട് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് സ്ഥാപനത്തിൽ പരിശോധനകള്‍ ഇല്ലാതിരുന്നതിെൻറ മറവിലായിരുന്നു തട്ടിപ്പ്. കമ്പനി അധികൃതര്‍ നടത്തിയ ഓഡിറ്റിങ്ങില്‍ ഒരുകോടിയിലധികം രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്. ഇതോടെ അധികൃതര്‍ പാലാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ അരുണിനെ പാലാ ഡിവൈ.എസ്.പി സാജു വര്‍ഗീസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പാലാ സി.ഐ അനൂപ് ജോസ്, എസ്.ഐ തോമസ്, എ.എസ്.ഐ ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷ്, സി.പി.ഒമാരായ ഗോപകുമാര്‍, ജോജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.