ആലപ്പുഴ: എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷക്ക് ജില്ലയിൽ ഒരുക്കം പൂർത്തിയായി. കൊടുംചൂട് കുട്ടികളെ വലക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്ത് പരീക്ഷ ഹാളിലും മറ്റും ഒരുക്കം നടത്തിയിട്ടുണ്ട്.
ഒമ്പതിന് എസ്.എസ്.എൽ.സി പരീക്ഷ ആരംഭിക്കും. ഇത്തവണ ജില്ലയിൽ 200 പരീക്ഷ കേന്ദ്രങ്ങളിലായി 21,648 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. 10,468 പെൺകുട്ടികളും 11,180 ആൺകുട്ടികളും. കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് –7009. ഇവിടെ കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് താമരക്കുളം വി.വി.എച്ച്.എസ്.എസിലും–391. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ. 2032പേർ. ഇവിടെ കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് ചമ്പക്കുളം സെന്റ് മേരീസ് എച്ച്.എസിലാണ്. 202കുട്ടികൾ. ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ 6374പേർ. ഇവിടെ കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് നടുവത്ത് നഗർ വി.ജെ.എച്ച്.എസ്.എസിലാണ്. 403പേർ. ജില്ലയിൽ കൂടുതൽ വിദ്യാർഥികൾ പരീക്ഷക്കിരിക്കുന്നതും ഇവിടെത്തന്നെ. ആലപ്പുഴ–വിദ്യാഭ്യാസ ജില്ലയിൽ 6233 പേരാണ് പരീക്ഷയെഴുതുന്നത്. ഇവിടെ കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് സെന്റ് ജോസഫ് എച്ച്.എസ് ഫോർ ഗേൾസിലാണ്. 393 കുട്ടികൾ.
പ്ലസ് വൺ പരീക്ഷ 121 കേന്ദ്രങ്ങളിലായി 10ന് ആരംഭിക്കും. 22,401പേർ പരീക്ഷയെഴുതും. 12, 969 ആൺകുട്ടികളും 9432 പെൺകുട്ടികളും. പ്ലസ്ടു പരീക്ഷ 13ന് തുടങ്ങും. 24,866 വിദ്യാർഥികൾ പരീക്ഷയെഴുതും. ആൺകുട്ടികൾ 12,969, പെൺകുട്ടികൾ 11,897.
വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷ ജില്ലയിൽ 21 കേന്ദ്രങ്ങളിലായി 10ന് ആരംഭിക്കും. ഒന്നാംവർഷ പരീക്ഷയെഴുതുന്നത് 1491പേർ. ആൺകുട്ടികൾ -847, പെൺകുട്ടികൾ 644. രണ്ടാംവർഷം പരീക്ഷയെഴുതുന്നത് 1484 കുട്ടികൾ. ആൺകുട്ടികൾ -860, പെൺകുട്ടികൾ -624. മുഴുവൻ പരീക്ഷയും 29ന് അവസാനിക്കും.
കഴിഞ്ഞ മൂന്ന്, നാല്, ആറ് തീയതികളിലായി വിദ്യാഭ്യാസ ജില്ല തിരിച്ച് ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഓരോ ദിവസത്തെയും ചോദ്യപേപ്പർ ട്രഷറികളിലും ബാങ്കുകളിലുമായി സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികൾക്കും രക്ഷിതാക്കൾക്കും പരീക്ഷ സംബന്ധിച്ചുള്ള സംശയനിവാരണത്തിനായി ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷകളുടെ ചോദ്യപേപ്പർ അതത് സ്കൂളുകളിൽ അതീവ സുരക്ഷയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സംശയനിവാരണത്തിനായി ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസ് കേന്ദ്രമാക്കി ജില്ല ഹെൽപ്ലൈൻ സജ്ജമാണ്. എട്ടുമുതൽ 29 വരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ ഹെൽപ്ലൈൻ സേവനം ലഭ്യമാകും. ഫോൺ: 0477 2252908, 9995439097, 8547788521.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.