പത്രവിതരണക്കാരനെയും പിതാവിനെയും സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ചതായി പരാതി

ആലുവ: . പത്രവിതരണത്തിനെത്തിയ പ്ലസ് ടു വിദ്യാർഥിയെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ചോദിക്കാനെത്തിയ പിതാവിനും മർദനമേറ്റു. തോട്ടക്കാട്ടുകര പറവൂർ കവല കരോട്ടെക്കാട്ടിൽ വീട്ടിൽ റഫീഖ് (47), മകൻ ഫഹദ് (18) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ആറോടെ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് സ്കൂളിനുസമീപം മയൂര ഫ്ലാറ്റിലാണ് സംഭവം. ഫ്ലാറ്റിൽ ഏഴാംനിലയിൽ താമസിക്കുന്നയാൾക്ക് പതിവുപോലെ ഫ്ലാറ്റിൽ സെക്യൂരിറ്റി ഓഫിസിനുസമീപം പത്രം ഇട്ട് മടങ്ങുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞുനിർത്തി. മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിടണമെന്നും സ്ഥലം കാണിച്ചുതരാമെന്നും പറഞ്ഞു. വൈകിയതിനാൽ നാളെ കാണിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ മർദിക്കുകയായിരുന്നു. മുഖത്തടിച്ചതിനെത്തുടർന്ന് നാക്ക് മുറിഞ്ഞു. മൂന്ന് തുന്നലുണ്ട്. മൂക്കിൽനിന്ന് രക്തവും വാർന്നു. സംഭവമറിഞ്ഞ് പിതാവ് റഫീഖ് കാര്യം തിരക്കാനെത്തിയപ്പോൾ ഇയാളെയും സെക്യൂരിറ്റി ജീവനക്കാരൻ മർദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരനായ കൊല്ലം സ്വദേശി മനോജിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.