പറവൂർ: പറവൂരിൽ അനുവദിച്ച കുടുംബ കോടതിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ജീവനക്കാരുടെ 21 തസ്തികക്ക് അനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചു. കുടുംബ കോടതിയുമായി ബന്ധപ്പെട്ട കേസുകൾ നടത്തുന്നതിന് പറവൂർ താലൂക്കിലുള്ളവർ എറണാകുളത്തും തൃശൂരും പോകേണ്ട അവസ്ഥയിൽ ആയതിനെത്തുടർന്നാണ് പറവൂരിൽ ഒരു കുടുംബകോടതി അനുവദിച്ചത്. എന്നാൽ, ജീവനക്കാരെ നിയമിക്കാതിരുന്നതുമൂലം കോടതിയുടെ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് സർക്കാറിൽ സമ്മർദം ചെലുത്തിയതിനെത്തുടർന്നാണ് കുടുംബകോടതിക്ക് ലഭിച്ചത്. നിലവിലെ കോടതികൾക്ക് പുറമെയാണ് കുടുംബ കോടതി അനുവദിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.