യുവാവിനെ മർദിച്ച് പണവും ഫോണും കവർന്ന പ്രതികൾ പിടിയിൽ

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം പുലർച്ച യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നെടുത്ത കേസിലെ പ്രതികൾ പിടിയിൽ.

കാഞ്ഞിരമറ്റം അരയങ്കാവ് മണ്ണാൻ വേലിയിൽ കാർത്തിക് (23), ഗാന്ധിനഗർ ഉദയകോളനിയിൽ ബിജുവെന്ന ചാത്തൻ ബിജു (28), വൈപ്പിൻ പുതുവൈപ്പ് കുറുപ്പശ്ശേരി ബൈജു ജോസഫ് (38) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ച ഒരുമണിക്കായിരുന്നു സംഭവം. പാലക്കാട് സ്വദേശിയായ യുവാവിനെ തടഞ്ഞു നിർത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ട സംഘം, യുവാവ് എതിർത്തപ്പോൾ മർദിച്ച് പോക്കറ്റിലുണ്ടായിരുന്ന 15,000 രൂപയുടെ മൊബൈൽ ഫോൺ കവരുകയായിരുന്നു.

നിരവധി കേസുകളിൽ നോട്ടപ്പുള്ളികളാണ് പ്രതികളെന്നും ആളുകളെ ഭീഷണിപ്പെടുത്തി പണം മേടിക്കുന്നത് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

യുവാവിെൻറ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സെൻട്രൽ സി.ഐ എസ്. വിജയശങ്കറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.

എസ്.ഐമാരായ വിബിൻ കുമാർ, തോമസ് പള്ളൻ, വിദ്യ, എസ്.സി.പി.ഒ അനീഷ്, സി.പി.ഒമാരായ രഞ്ജിത്ത്, ഇസഹാക്ക് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Defendants arrested for beating young man and stealing money and phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.