പിടിച്ചെടുത്ത ടാങ്കറുകൾ ഉപയോഗിച്ച് ഓക്സിജൻ എത്തിച്ചു തുടങ്ങി

കൊച്ചി: ദുരന്ത നിവാരണ നിയമപ്രകാരം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത മൂന്ന് ടാങ്കറുകളിൽ ഒന്ന് ഝാർഖണ്ഡിൽനിന്ന് ദ്രവീകൃത ഓക്സിജനുമായി കൊച്ചിയിൽ തിരിച്ചെത്തി.

ഝാർഖണ്ഡിലെ ബേൺപൂരിലുള്ള ടാറ്റ സ്റ്റീൽ പ്ലാൻറിൽനിന്ന് ഓക്സിജൻ നിറച്ച് കൊച്ചിൻ ഷിപ്യാർഡിെൻറ ഉടമസ്ഥതയിലുള്ള കൊച്ചിൻ എയർ പ്രോഡക്ട്സിൽ രാവിലെ 7.30ന് വാഹനമെത്തി.

ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ 2400ഓളം കിലോമീറ്റർ സഞ്ചരിച്ചാണ് ടാങ്കർ എത്തിയത്.

യാത്രക്കിടെ ആന്ധ്രയിലെ ശ്രീകാകുളത്തുവെച്ച് വാഹനം കേടായെങ്കിലും ടാറ്റ ഡീലർഷിപ് മുഖേന തകരാർ പരിഹരിച്ച് എട്ട് മണിക്കൂറിനകം തന്നെ വാഹനം യാത്ര തുടർന്നു.

കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് ഡ്രൈവർമാരും ഒരു അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടറുമാണ് ടാങ്കർ ലോറിയിൽ ഉണ്ടായിരുന്നത്.

മേയ്‌ 14ന് നെടുമ്പാശ്ശേരിയിൽനിന്ന് വിമാന മാർഗം കൊണ്ടുപോകാൻ തീരുമാനിച്ച ടാങ്കറുകൾ പ്രതികൂല കാലാവസ്ഥ മൂലം 15ന് രാവിലെ കോയമ്പത്തൂർ എയർ ഫോഴ്സ് പോർട്ടിൽനിന്നാണ് ലിഫ്റ്റ് ചെയ്തത്. ബേൺപുർ പ്ലാൻറിൽനിന്ന് പരിശോധനക്ക് വിധേയമായ ഓക്സിജൻ ടാങ്കർ ദ്രവീകൃത ഓക്സിജൻ നിറച്ച് മേയ്‌ 17ന് പുലർച്ച രണ്ടിന് യാത്ര ആരംഭിച്ചു. മേയ് എട്ടിനാണ് ആർ.ടി.ഒമാരുടെ നേതൃത്വത്തിൽ വാഹനങ്ങൾ പിടിച്ചെടുത്തത്.

Tags:    
News Summary - Oxygen was delivered using captured tankers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.