അടിമാലി: കോവിഡ് കാലത്തെ ഇടവേളക്കുശേഷം ജില്ലയിൽ ഭിക്ഷാടന മാഫിയ വീണ്ടും കളത്തിലിറങ്ങി. ബസുകളിലും വ്യാപാര സ്ഥാപനങ്ങളിലും പഴയപടി ആൾത്തിരക്കേറിയതോടെയാണ് ഭിക്ഷാടനവും സജീവമായത്.
ഉത്സവങ്ങളിലെയും ആഘോഷങ്ങളിലെയും ജനക്കൂട്ടത്തെ മുതലെടുത്തും ഭിക്ഷാടനം പൊടിപൊടിക്കുന്നുണ്ട്. അന്തർസംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഭിക്ഷാടകരിലേറെയും.
ആളുകളുടെ സഹതാപവും കരുണയും പരമാവധി മുതലെടുക്കാനാണ് കൈക്കുഞ്ഞുങ്ങളെയും ചെറിയ കുട്ടികളെയും വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും രംഗത്തിറക്കിയുള്ള ഭിക്ഷാടനം. ചിലരുടെ കൈയിൽ സഹതാപം പിടിച്ചുപറ്റാൻ അച്ചടിച്ച വിവരങ്ങളടങ്ങിയ കാർഡുകളും കാണാം. പൊലീസ് നടപടി ഉണ്ടാകുമ്പോൾ ഒറ്റയടിക്ക് മുങ്ങുന്ന ഭിക്ഷാടകസംഘം മാസങ്ങൾക്കുള്ളിൽ തിരിച്ചെത്തും. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ള സ്ഥാപനങ്ങളുടെ വ്യാജ രസീതുകൾ ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്ന സംഘവും സജീവമാണ്. അടുത്തിടെ മൂന്നാറിൽ ഇത്തരത്തിൽ പിരിവ് നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷം അടിമാലിയിലും തട്ടിപ്പിന് ശ്രമിച്ചവർ പൊലീസ് എത്തിയപ്പോഴേക്കും മുങ്ങി. തമിഴ്നാട്ടിൽനിന്ന് വാഹനത്തിൽ യാചകരെ വൻതോതിൽ ജില്ലയിലേക്ക് എത്തിക്കുന്നുണ്ട്. രാവിലെ എത്തുന്നവർ വൈകീട്ടോടെ മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.