മോഷണം നടന്ന കട്ടപ്പന നിത്യാരാധന ചാപ്പലിൽ

മോഷ്ടാവ് ജനൽ ചില്ല് തകർത്തു അകത്തു കയറിയ ഭാഗം

പൊലീസ് പരിശോധിക്കുന്നു

കട്ടപ്പന ചാപ്പലിൽ മോഷണം; 25000 രൂപ കവർന്നു

കട്ടപ്പന: സെന്‍റ് ജോർജ് ഫോറോനാ പള്ളിയുടെ മെയിൻ റോഡ് സൈഡിലുള്ള നിത്യാരാധന ചാപ്പലിൽ മോഷണം. ജനൽ ചില്ല് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് കാൽ ലക്ഷം രൂപ കവർന്നു. ശനിയാഴ്ച പുലർച്ച 1.59 നാണ് മുഖംമറച്ചയാൾ കവർച്ച നടത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

മോഷ്ടാവ് നേർച്ചപ്പെട്ടി തകർത്ത് പണം എടുക്കുകയായിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ കാമറയിൽ വ്യക്തമല്ല. കോട്ടും കണ്ണടയും ധരിച്ച മോഷ്ടാവ് കുട ഉപയോഗിച്ച് മുഖം മറച്ചിരുന്നതായും ദൃശ്യങ്ങളിൽ കാണാം. പള്ളി അധികൃതരുടെ പരാതിയെ തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി പി. ബേബിയുടെ നിർദേശാനുസരണം കട്ടപ്പന സി.ഐ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണം ഊർജിതമാക്കി.

Tags:    
News Summary - Theft at Kattappana Chapel- 25000 was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.