കണ്ണൂർ: അലർജിയുണ്ടെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും കണ്ണൂർ ജില്ല ആശുപത്രിയിലെ ഡോക്ടർ അലർജിയുള്ള ഗുളിക നൽകിയതായി പരാതി. തെരുവുനായ് കടിയേറ്റ് ചികിത്സ തേടിയ പഴയങ്ങാടി സ്വദേശി കെ.എസ്. അർജുനാണ് (27) ഈ ദുരനുഭവം നേരിടേണ്ടിവന്നത്.
അമ്മയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ജില്ല ആശുപത്രിയിൽ എത്തിയ അർജുനെ വാഹനം പാർക്ക് ചെയ്ത് ഇറങ്ങുമ്പോൾ തെരുവുനായ് കാലിന് കടിക്കുകയായിരുന്നു. ഒ.പിയിൽ കാണിച്ച് ഇൻജെക്ഷൻ എടുത്തു. പിറ്റേന്ന് വീക്കം കണ്ടതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കാണിച്ചു. പെൻസിലിൻ മെഡിസിൻ തനിക്ക് അലർജിയാണെന്ന് പറയുകയും ഡോക്ടർ ഈ വിവരം ഒ.പി ടിക്കറ്റിന് മുകളിൽ എഴുതി വെക്കുകയും ചെയ്തു.
ഫാർമസിയിൽനിന്ന് മരുന്ന് വാങ്ങി കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ചെറിയ രീതിയിൽ അലർജി വരാൻ തുടങ്ങി. ഡോക്ടറുടെ അടുത്ത് എത്തുമ്പോഴേക്കും നെഞ്ചിടിപ്പ് ഏറി ബോധം നഷ്ടമായി ഐ.സി.യുവിലേക്ക് മാറ്റി. വാർഡിലേക്ക് മാറ്റിയപ്പോൾ ഡോക്ടർ എഴുതിയ ഒ.പി ടിക്കറ്റ് കാണുന്നില്ലെന്നും ഇത് മനഃപൂർവം മാറ്റിയതാണെന്നും കാണിച്ച് ജില്ല ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.