അമൽ

കൊലപാതകക്കേസ് പ്രതി അറസ്റ്റിൽ

കണ്ണൂർ: രണ്ടു തവണ കാപ്പ കേസിലും കൊലപാതകക്കേസിലും വധശ്രമം, ബലാത്സംഗം ഉൾപ്പെടെയുള്ള നിരവധി കേസുകളിലെയും പ്രതി എറണാകുളത്ത് പിടിയിൽ. എറണാകുളം വേങ്ങൂർ നെടുങ്ങുപ്ര വീട്ടിൽ അമൽ (26) നെയാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് പിടികൂടിയത്.

കണ്ണൂർ ടൗണിൽ വധശ്രമ കേസിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുന്നതിനിടെ എറണാകുളം അങ്കമാലിക്ക് സമീപത്തുനിന്നാണ് പിടികൂടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ രണ്ടു തവണ ഇയാൾ കാപ്പ കേസിൽ കഴിഞ്ഞിട്ടുണ്ട്. എറണാകുളം കുറുപ്പുംപടി സ്റ്റേഷനിൽ കൊലപാതകക്കേസിലും അങ്കമാലിയിൽ 15 ഓളം കേസും എറണാകുളം, കോതമംഗലം സ്റ്റേഷനിലും മറ്റുമായി നിരവധി കേസിലെ പ്രതിയാണ് പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Murder accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.