നിവേദ്യ മോൾ, അനുഷ്ക്ക, രാഹുൽ ദാസ്

നിവേദ്യ മോൾ, അനുഷ്ക്ക, രാഹുൽ ദാസ് കേരള ടീമിൽ

തലശ്ശേരി: സെപ്റ്റംബർ നാല് മുതൽ 10 വരെ ആന്ധ്രയിൽ നടക്കുന്ന 19 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ടി 20 സീരിസിനുള്ള കേരള ടീമിൽ കണ്ണൂർക്കാരായ വി.എൻ. നിവേദ്യ മോൾ, സി.വി. അനുഷ്ക എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. എ.കെ. രാഹുൽ ദാസാണ് ടീമിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച്. ആന്ധ്ര, മഹാരാഷ്ട്ര എന്നീ ടീമുകളുമായി കേരളം ഏറ്റുമുട്ടും.

വലംകൈയൻ ഓൾറൗണ്ടറായ വി.എൻ. നിവേദ്യമോൾ തലശ്ശേരി പൊന്ന്യം വെസ്റ്റ് പറാംകുന്ന് ദേവ് നിവേദ്യയിൽ പരേതനായ കെ.ടി. നിജേഷ് ബാബുവിന്റെയും കെ.എം. ബിന്ദുവിന്റെയും മകളാണ്. തലശ്ശേരി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിയാണ്.

വലംകൈയൻ ഓൾറൗണ്ടറായ സി.വി. അനുഷ്ക്ക അണ്ടർ 15 കേരള ടീമിലും വിവിധ വിഭാഗങ്ങളിൽ ജില്ലയെയും പ്രതിനിധീകരിച്ചിട്ടുണ്ട്. കണ്ണൂർ തയ്യിൽ ലക്ഷ്മി നിവാസിൽ സി. ഷൈൻ ബാബുവിന്റെയും പി. ബിന്ദുവിന്റെയും മകളാണ്. ബി.സി.സി.ഐ 'ലെവൽ എ' സർട്ടിഫൈഡ് കോച്ചായ രാഹുൽ ദാസ് പ്രീഹാബ് അക്കാദമിയിൽനിന്ന് സ്ട്രെങ്ത് ആൻഡ് കൺഡീഷനിങ്ങ് കോഴ്സിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.

അണ്ടർ 16 മുൻ സംസ്ഥാന താരമായ രാഹുൽ ദാസ് നാല് വർഷം കണ്ണൂർ സർവകലാശാല ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. അണ്ടർ 14, അണ്ടർ 16, അണ്ടർ 19, അണ്ടർ 23 ജില്ല ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. തലശ്ശേരി സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ബ്രണ്ണൻ കോളജ്, സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ് കണ്ണൂർ യൂനിവേഴ്സിറ്റി മങ്ങാട്ടുപറമ്പ് കാമ്പസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ധർമടം അട്ടാരക്കുന്ന് രമണികയിൽ ദാസന്റെയും രമണിയുടെയും മകനാണ്. ഭാര്യ: മിഥുന. സഹോദരൻ: രോഹിൽ ദാസ്.

Tags:    
News Summary - Nivedya Mole, Anushka, Rahul Das in Kerala team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.