തളിപ്പറമ്പ് ഏഴാംമൈലിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം

തളിപ്പറമ്പ്: ദേശീയപാത ഏഴാംമൈലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച്‌ 70 പേർക്ക്‌ പരിക്കേറ്റു. കാഞ്ഞങ്ങാടുനിന്ന് കണ്ണൂരിലേക്ക്‌ പോകുന്ന ‘റെയിൻഡ്രോപ്’ ബസും കണ്ണൂരിൽനിന്ന്‌ പയ്യന്നൂരിലേക്ക്‌ പോകുന്ന ‘അശ്വിൻ’ ബസുമാണ്‌ നേർക്കുനേർ കൂട്ടിയിടിച്ചത്‌. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടേയും മുൻഭാഗം ഉൾപ്പെടെ പൂർണമായി തകർന്നു.

ഏഴാംമൈൽ നിയർബൈ സൂപ്പർമാർക്കറ്റിന്‌ സമീപം ചൊവ്വാഴ്ച രാവിലെ 11ഓടെയാണ്‌ അപകടം. റെയിൻഡ്രോപ്‌ ബസ്‌ അമിതവേഗത്തിൽ നിയന്ത്രണംവിട്ട്‌ എതിരെ വരുകയായിരുന്ന അശ്വിൻ ബസിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുബസുകളിലെയും ഡ്രൈവർമാർക്കും യാത്രക്കാർക്കുമാണ്‌ പരിക്കേറ്റത്‌.

പരിക്കേറ്റ പൂവ്വത്തെ അബ്‌ദുൽ ഗഫൂർ (36), അരിപ്പാമ്പ്രയിലെ സബീൽ റഹ്‌മാൻ (40), എളമ്പാറ സ്വദേശി വിജേഷ്‌ (42), രയരോം സ്വദേശി മുഹമ്മദ്‌ അഷ്‌റഫ്‌ (58), വെള്ളൂരിലെ കമറുദ്ദീൻ (48), കാങ്കോൽ സ്വദേശികളായ വിജിത്ത്‌ (33), മുഹമ്മദ്‌ അഷ്‌റഫ്‌ (42), നേഹപ്രസാദ്‌ (19), കൊട്ടിലയിലെ കെ. സിജ (40), കാർത്തികപുരത്തെ ദിലീപ്‌ എം. നായർ (38), പരിയാരം നരിമടയിലെ സമീറ (18), റീത്ത (59), കോഴിക്കോട്‌ സ്വദേശി കണ്ണങ്കര ഗീത (55), പള്ളിവയലിലെ രാജൻ (64), കൂത്തുപറമ്പിലെ സീനത്ത്‌(40), കക്കാട്‌ സ്വദേശി വിജി ഫിലിപ്പ്‌ (49), കുറ്റ്യേരിയിലെ ബുഷ്‌റ (41), തൃഛംബരത്തെ സുധി (35), നെല്ലിപ്പാറയിലെ തൻസീറ (32), തളിപ്പറമ്പ്‌ ഫാറൂഖ്‌ നഗറിലെ ഷെരീഫ്‌ (42), കാങ്കോലിലെ സ്‌നേഹ (25), ചെറുവത്തൂരിലെ ജിതിന (25), കടലായിയിലെ ഷെബീറ (36), കുറ്റ്യാടിയിലെ കൃഷ്‌ണൻ (65), അഭിൻ (32), മുഹമ്മദ്‌ റിയാസ്‌ (32), ഇരിവേരിയിലെ മുസ്‌തഫ (58), അക്ഷയ്‌ അഴീക്കോട്‌ (23), ഹരിചന്ദന (23) തലശ്ശേരി, സബീൽ അരിപ്പാമ്പ്ര, വിജേഷ്‌ (42), രയരോം സ്വദേശി മുഹമ്മദ്‌ അഷറഫ്‌, വെള്ളൂരിലെ കമറുദ്ദീൻ, രജിത എന്നിവർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സതേടി. ഷരീഫ (60), ഫാത്തിമത്തുൽ ഷാദിയ (23) പൊതുവാച്ചേരി, അബ്ദുൽ സലാം (53) കൂടാളി, ഷറഫുദ്ദീൻ (30) മലപ്പുറം, ഷാജി (49) ചിറക്കൽ, നിഘേത് (18) ചിറക്കൽ, പ്രിജേഷ് ( 39) അഞ്ചരക്കണ്ടി, അശ്വിൻ ബസ്‌ ഡ്രൈവർ പൂവ്വം സ്വദേശി ഗഫൂർ (27), കെ. വിനിത (44) കരിങ്കയം, ആഷിത (30), മുസമ്മിൽ (47) താഴേ ചൊവ്വ, പ്രജിഷ് (39) താഴേചൊവ്വ, അഭിലാഷ് (42) വടകര, ആഷിത ആലക്കോട് (30), ഗംഗാധരൻ (63) പയ്യന്നൂർ, രമ (61) പയ്യന്നൂർ, ജമീല (60) പെരിങ്ങോം എന്നിവർ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. സാരമായി പരിക്കേറ്റ റെയിൻഡ്രോപ് ബസ് ഡ്രൈവർ രാഗേഷ് (39) താഴെചൊവ്വ ഉൾപ്പെടെ നാലുപേർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും രാജേഷ് (40) പരിയാരം, ലക്ഷ്മണൻ എന്നിവർ താലൂക്ക് ആശുപത്രിയിലും കണ്ണൂരിലെ വിവിധ ആശുപത്രികളിൽ അഞ്ചുപേരും ചികിത്സ തേടി. അപകടത്തെതുടർന്ന്‌ ദേശീയപാതയിൽ ഒരുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.

Tags:    
News Summary - 70 people were injured in a bus collision at Taliparamba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.