എം.ഡി.എം.എയുമായി

പിടിയിലായ പ്രതികൾ

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

തളിപ്പറമ്പ്: എം.ഡി.എം.എയുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന കുപ്പം സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കുപ്പം മുക്കുന്ന് സ്വദേശികളായ എസ്.പി. മന്‍സൂര്‍ (36), പുള്ളിയില്‍ വീട്ടില്‍ ഷുഹൈബ് (23) എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി എം. ഹേമലതയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമംഗങ്ങളും തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍. ബെന്നിലാലു, എസ്.ഐ പി. റഫീക്ക് എന്നിവരുടെയും നേതൃത്വത്തിൽ കരിമ്പം ഉദയ സ്വാശ്രയസംഘം ബസ് സ്റ്റോപ്പിനടുത്ത് നടത്തിയ പരിശോധനയിലാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 4.638 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ശ്രീകണ്ഠപുരത്തുനിന്നും എം.ഡി.എം.എ വാങ്ങി കാറില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. പരിയാരം പ്രദേശത്തെ പ്രധാന എം.ഡി.എം.എ വില്‍പനക്കാരനായ മന്‍സൂര്‍ നേരത്തെ മണല്‍കടത്ത് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ്.

Tags:    
News Summary - Two people arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.