തലശ്ശേരി: മെയിൻ േറാഡിലെ സവിത ജ്വല്ലറി ഉടമ പി.കെ. ദിനേശൻ കൊലക്കേസ് അന്വേഷണം സി.ബി.ഐയും അവസാനിപ്പിക്കാനൊരുങ്ങുന്നു. ആറു വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ മാറിമാറി അന്വേഷണം നടന്നെങ്കിലും കൊലയാളിയെ കെണ്ടത്താനാവാതെയാണ് സി.ബി.െഎയും പിന്മാറുന്നത്. നീണ്ട അഞ്ചു വർഷം അന്വേഷണം നടത്തിയിട്ടും കേസിന് തുമ്പുണ്ടാക്കാനാവാത്ത നിസ്സഹായവസ്ഥയിലാണ് സി.ബി.ഐ ടീമിെൻറ പിന്മാറ്റം. കേസ് ഏറ്റെടുത്ത ശേഷം പുതുതായി പ്രഥമ വിവര റിപ്പോർട്ട് ഹാജരാക്കിയ എറണാകുളം സി.ബി.ഐ കോടതിയോട് അനുമതി തേടിയ ശേഷമാവും കേസ് ഫയൽ ക്ലോസ് ചെയ്യുക.
2014 ഡിസമ്പർ 23ന് രാത്രിയാണ് ജ്വല്ലറിയിലെ പൂജാമുറിയിൽ തലായി ചക്യത്ത് മുക്ക് സ്നേഹയിൽ പാറപ്പുറത്ത് കുനിയിൽ ദിനേശൻ (52) കൊല ചെയ്യപ്പെട്ടത്. കഴുത്തിലും നെഞ്ചിലും കുത്തേറ്റ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. തലശ്ശേരി ട്രാഫിക് യൂനിറ്റിെൻറ ഏതാനും വാര അകലെയാണ് ജ്വല്ലറി.
സദാസമയവും ആൾപ്പെരുമാറ്റമുള്ള സ്ഥലമാണിത്. ജ്വല്ലറി അടക്കുന്ന സമയത്ത് ഇവിടെയെത്തിയ സഹോദരങ്ങളാണ് പൂജാമുറിയിൽ ദിനേശൻ കുത്തേറ്റ് കിടക്കുന്നത് കണ്ടെത്തിയത്. ഉടൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തുേമ്പാേഴക്കും ദിനേശൻ മരിച്ചിരുന്നു. വിവരമറിഞ്ഞയുടൻ ടൗൺ സർക്കിൾ ഇൻസ്പെക്ടർ വി.കെ. വിശ്വംഭരെൻറ നേതൃത്വത്തിലുളള പൊലീസ് സംഘം ജ്വല്ലറിയിലെത്തി പരിശോധന നടത്തി. ദിനേശൻ കൊല്ലപ്പെട്ടത് സമീപത്തെ കച്ചവടക്കാർ അറിയുന്നതും പൊലീസ് എത്തിയ ശേഷമായിരുന്നു. നഗരമധ്യത്തിലുളള സ്ഥാപനത്തിൽ ഉടമകൊല ചെയ്യപ്പെട്ടത് പൊലീസ് ഉദ്യോഗസ്ഥരെയും ഞെട്ടിച്ചിരുന്നു. തുടക്കത്തിൽ ലോക്കൽ പൊലീസാണ് കേസ് അന്വേഷിച്ചത്. തുമ്പില്ലാത്തതിനെ തുടർന്ന് അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എസ്.പി അടക്കമുളളവർ ദിവസങ്ങേളാളം അന്വേഷിച്ചെങ്കിലും നിർണായകമായ ഒരു തെളിവും ലഭിച്ചില്ല.
കൊല്ലപ്പെട്ട ദിനേശെൻറ അയൽക്കാരനായ ഗോവിന്ദരാജ് കേരള ഹൈകോടതിയിൽ നൽകിയ ഹരജിയാണ് പിന്നീട് സി.ബി.െഎ അന്വേഷണത്തിന് നിമിത്തമായത്. 2015 ഒക്ടോബറിൽ അന്നത്തെ ജസ്റ്റിസ് കെമാൽ പാഷയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ആഭരണം കൊള്ളയടിക്കാൻ ഇതരസംസ്ഥാന സംഘമാണ് കൊല നടത്തിയതെന്നായിരുന്നു കേസന്വേഷിച്ച ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും നിഗമനത്തിലെത്തിയത്. സംഭവസമയത്ത് ജ്വല്ലറിയിലുണ്ടായിരുന്ന അരക്കിലോയോളം തൂക്കമുളള മുക്കുപണ്ടങ്ങൾ നഷ്ടപ്പെട്ടതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിെൻറ തുടർച്ചയായാണ് സി.ബി.ഐ അന്വേഷണവും മുന്നോട്ടുപോയത്. ജ്വല്ലറി ഉടമയുടെ കൊലയാളികളെ കെണ്ടത്താൻ നാട്ടുകാരുടെ സഹായം തേടുന്ന ഘട്ടം വരെ സി.ബി.െഎ എത്തി. കൊലയാളിയെക്കുറിച്ചുളള വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഇനാം സി.ബി.െഎ പ്രഖ്യാപിച്ചെങ്കിലും അതും ഫലം കണ്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.