ചാലാട് ആശാനിവാസിൽ അടുക്കളയിലെ ജനൽ കമ്പി മോഷ്ടാക്കൾ വളച്ചനിലയിൽ 

കണ്ണൂർ: ചാലാട് വീട്ടിൽ കവർച്ചക്കെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ അമ്മക്കും മകനും പരിക്ക്. ചാലാട് അമ്പലത്തിന് സമീപം ഉപ്പടം റോഡിലെ കെ.വി. കിഷോറിന്റെ വീട്ടിലാണ് ഞായറാഴ്ച പുലർച്ച നാലോടെ മോഷണശ്രമം നടന്നത്.വീടിനകത്ത് കയറി കിഷോറിന്റെ ഭാര്യ ലിനിയുടെ സ്വർണമാല ബലമായി പിടിച്ചുപറിക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമണം. ലിനിയുടെ നിലവിളികേട്ട് ഓടിയെത്തിയ മകൻ അഖിനെ വടി ഉപയോഗിച്ച് കവർച്ചസംഘം ആക്രമിച്ചു. കൈയിൽ കിട്ടിയ സ്റ്റൂളുമായി അഖിൻ മോഷ്ടാക്കളെ പ്രതിരോധിച്ചതോടെ കൂടുതൽ ആളുകൾ എത്തുംമുമ്പേ ഇവർ രക്ഷപ്പെട്ടു. വീടിന്റെ പിൻവശം വഴിയാണ് മോഷ്ടാക്കൾ അകത്തുകയറിയത്. രണ്ടുപേർ വീടിനകത്തുകയറിയപ്പോൾ ഒരാൾ പുറത്ത് കാവലായിരുന്നു.

അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തുമ്പോൾ ബർമുഡ ധരിച്ച രണ്ടുപേർ ചേർന്ന് ബലമായി മാലപൊട്ടിക്കാൻ ശ്രമിക്കുന്നതാണ് കണ്ടതെന്ന് അഖിൻ പറഞ്ഞു. തടയാനെത്തിയ അഖിനെ വടിയുപയോഗിച്ച് ഇരുവരും മർദിച്ചതിനാൽ തോളെല്ലിന് പരിക്കുണ്ട്. ശുചിമുറിയിലായിരുന്ന കിഷോർ എത്തുമ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു. സമീപത്തെ ആശാനിവാസിൽ വിജയന്റെ വീട്ടിലും മോഷണശ്രമമുണ്ടായി. അടുക്കളയിലെ ജനൽ കമ്പി വളച്ച് അകത്തുകടക്കാനാണ് മോഷ്ടാക്കൾ ശ്രമിച്ചത്.

മോഷ്ടാക്കളുടെ ആക്രമണം പൊലീസിനോട് വിവരിക്കുന്ന അഖിൻ

ജനൽ തകർത്തെടുത്ത പട്ടിക കഷ്ണമുപയോഗിച്ചാണ് അഖിനെയും ലിനിയെയും ആക്രമിച്ചത്. ആശാനിവാസിൽ കയറുന്നതിനിടെ കിഷോറിന്റെ വീട്ടിലെ അടുക്കളയിൽ വെളിച്ചം കണ്ടതോടെ ലിനിയുടെ മാലതട്ടിപ്പറിക്കാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. മുഖം മറക്കാതെ എത്തിയ മോഷ്ടാക്കൾ തമിഴ്നാട് സ്വദേശികളാണെന്ന് സംശയിക്കുന്നു. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും നിരീക്ഷണ കാമറകളിൽ മൂന്നു പേർ നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റിടങ്ങളിലെ സി.സി.ടി.വികൾ കൂടി പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

ആയുധങ്ങളുമായി കവർച്ചസംഘം വീടുകളിലെത്തിയതോടെ ചാലാട് പ്രദേശത്തുള്ളവർ ഭീതിയിലാണ്. ടൗൺ പൊലീസും വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണക്കേസുകളിൽ ഉൾപ്പെട്ടവരുടെ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ കാണിച്ച് വീട്ടുകാരുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Tags:    
News Summary - Two people injured in robbery attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.