മിന്നലേറ്റ് പുറം പൊള്ളിയ നിലയിൽ ജനാർദനനും കുമാരനും ജില്ല ആശുപത്രിയിൽ ചികിത്സയിൽ

മിന്നൽ; അഞ്ചുപേർക്ക് പൊള്ളലേറ്റു, രണ്ടുപേർക്ക് ഗുരുതരം

കാഞ്ഞങ്ങാട്: കടക്കുമുകളിൽ മിന്നലേറ്റു. വ്യാപാരിക്ക് ഉൾപ്പെടെ കടയിലുണ്ടായിരുന്ന അഞ്ചുപേർക്ക് പൊള്ളലേറ്റു. കുറ്റിക്കോൽ വാവടുക്കത്ത് ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വാവടുക്കത്തെ പല ചരക്കുവ്യാപാരി ജനാർദനൻ (56), ബാവടുക്കം സ്വദേശികളായ കൃഷ്ണൻ (60), കുമാരൻ (56), അംബുലാടിയിലെ രാമചന്ദ്രൻ (60) എന്നിവർക്കാണ് പൊള്ളലേറ്റത്.

ജനാർദനന്‍റെയും കുമാരന്‍റെയും ദേഹമാസകലം പൊള്ളി ഗുരുതരമായി പരിക്കേറ്റു. അഞ്ചുപേരെയും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിലുണ്ടായിരുന്നത് അഞ്ചുപേരാണ്. ഈ അഞ്ചുപേർക്ക് പൊള്ളലേറ്റിട്ടുണ്ട്. കസേരയിലും ബെഞ്ചിലും ഇരിക്കുകയായിരുന്ന അഞ്ചുപേരും മിന്നലിന്‍റെ ആഘാതത്തിൽ കടക്കുള്ളിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണു. വീഴ്ചയിലും പലർക്കും പരിക്കേറ്റു.

കോൺക്രീറ്റ് കെട്ടിടത്തിന്‍റെ വയറിങ്ങുകൾ ഉൾപ്പെടെ പൂർണമായും കത്തി. കടക്ക് മുന്നിലുണ്ടായിരുന്ന വാഴകൾ പൂർണമായും കരിഞ്ഞു. ഞായറാഴ്ച ഉച്ച മുതൽ ഇരുട്ട് മൂടിയ അന്തരീക്ഷമായിരുന്നു. മഴയും നേരിയ മിന്നലേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അപ്രതീക്ഷിതമായെത്തിയ മിന്നലിൽ വാവടുക്കം ഗ്രാമം നടുങ്ങി.

Tags:    
News Summary - lightning Five people suffered burns, two critically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.