ആലുവ: 'ഇലക്ഷൻ സഞ്ചാരം 2020' എന്ന പേരിൽ വ്യത്യസ്ത പ്രചാരണവുമായി എൽ.ഡി.എഫ്. ജില്ല പഞ്ചായത്ത് എടത്തല ഡിവിഷനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ഡിജിറ്റൽ സാധ്യതകൾ ഉപയോഗപ്പെടുത്തി വ്യത്യസ്തമായ പ്രചാരണം നടത്തുന്നത്. ഡിവിഷനിലെ തേവയ്ക്കൽ സ്കൂളിൽ 2010 ൽ വന്ന യു.ഡി.എഫ് അംഗവും പിന്നീട് വന്ന എൽ.ഡി.എഫ് അംഗവും നടത്തിയ നിർമാണ പ്രവർത്തനങ്ങളെ പ്രതിപാദിക്കുന്ന വിഡിയോ പ്രദർശനമാണ് വ്യത്യസ്തമായ രീതിയിൽ ഡിവിഷൻ പരിധിയിൽ സഞ്ചരിച്ച് പ്രദർശിപ്പിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാർഥി പ്രചരണത്തിൻറെ ഭാഗമായി പുറത്തിറക്കിയ അഭ്യർഥനയിലെ അവകാശവാദങ്ങളുടെ ചുവടുപിടിച്ചാണ് വിഡിയോ പ്രചാരണം.
2010 - 15 കാലത്ത് ഡിവിഷനിലെ ജനപ്രതിനിധിയായിരുന്ന യു.ഡി.എലെ സാജിത സിദ്ദീഖാണ് ഇക്കുറി വീണ്ടും യു.ഡി.എഫ് സ്ഥാനാർഥി. മുമ്പ് ഡിവിഷൻ പ്രതിനിധിയായിരുന്ന കാലത്ത് എടത്തല പഞ്ചായത്തിലെ തേവയ്ക്കൽ സ്കൂളിലടക്കം മൂന്ന് സ്കൂളിലും കെട്ടിട നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നായിരുന്നുവെന്ന അഭ്യർഥനയിലെ അവകാശവാദം അടിസ്ഥാന രഹിതമാണെന്നാണ് ഇടതുപക്ഷത്തിൻറെ ആക്ഷേപം.
അഭ്യർഥന പുറത്തിറങ്ങിയതോടെ സ്ഥാനാർഥി മുമ്പ് ജില്ല മെംബർ ആയിരുന്ന കാലത്ത് നിർമിച്ച കെട്ടിടം അന്വേഷിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വന്നത്രെ. ഇതിെൻറ ചുവടുപിടിച്ച് തേവയ്ക്കൽ സ്കൂളിൽ അഞ്ച് വർഷങ്ങൾക്ക് മുമ്പ് നടത്തിയ നിർമാണപ്രവർത്തനങ്ങളിൽ അഴിമതിയുണ്ടെന്ന് ഇടതുപക്ഷം ആരോപിക്കുകയും ചെയ്തു. ഇത് അംഗീകരിക്കാതെ യു. ഡി. എഫ് പ്രവർത്തകർ തെളിവുണ്ടോ എന്ന ചോദ്യവുമായി വന്നപ്പോഴാണ് അതിന് മറുപടിയുമായി എൽ.ഡി.എഫ് പ്രവർത്തകർ തെളിവുമായി പര്യടനം നടത്തുന്നത്. ഡിവിഷനിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിെൻറ മെംബർ ഒരു കോടി അഞ്ചു ലക്ഷം രൂപ മുടക്കി നിർമിച്ച മൂന്നുനില ഹൈ - ടെക് സ്കൂൾ കെട്ടിടവും പ്രദർശന വിഡിയോയിൽ അവലോകനം ചെയ്യപ്പെട്ടിട്ടുണ്ട്. 'സഞ്ചാരം' പരിപാടിയുടെ സ്വഭാവം നിലനിർത്തുന്ന ദൃശ്യപ്രദർശനമാണ് വിവിധ കവലകൾ കേന്ദ്രീകരിച്ച് നടത്തുന്നത്.
ചൂർണിക്കര പഞ്ചായത്തിൽനിന്ന് ആരംഭിച്ച 'ഇലക്ഷൻ സഞ്ചാരം 2020' കുന്നത്തേരി കവലയിൽ സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം പി.നവകുമാരൻ, ജില്ല കമ്മിറ്റി അംഗവും ജില്ല പഞ്ചായത്ത് എടത്തല ഡിവിഷൻ അംഗവുമായിരുന്ന അസ്ലഫ് പാറേക്കാടൻ എന്നിവർ സംസാരിച്ചു. .എഫ് എടത്തല ലോക്കൽ കമ്മിറ്റിയാണ് വിഡിയോ തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.