പെരുമ്പാവൂർ: പാണിയേലിയില്‍ കാട്ടുപന്നിയെ പിടികൂടി കൊന്ന് ഇറച്ചി വില്പന നടത്തിയവരെ വനം ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ചേലാടന് ബേബി എന്ന് വിളിക്കുന്ന പാണിയേലി മാറാശ്ശേരി ബേബി, ഇയാളുടെ മകന് വര്‍ഗീസ്, പാണാട്ടുകുടിമാലി വീട്ടില്‍ സജീവ്, കൊച്ചുപുരക്കല്‍ കടവ് ചിറങ്ങര വീട്ടില്‍ എല്‍ദോസ്, അരിത്താട്ടില് വീട്ടില്‍ ബിജു എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ചയാണ് ഇവര്‍ കാട്ടുപന്നിയെ കെണിെവച്ച് പിടികൂടിയത്. ബേബിയുടെ വീടുള്‍പ്പെടുന്ന പുരയിടത്തില്‍ മഹാഗണിത്തടിയിൽ ഘടിപ്പിച്ച കെണിയിലാണ് പന്നി വീണത്. കെണിയുമായി രക്ഷപ്പെട്ട പന്നിയെ പിന്തുടര്ന്നെത്തി പിടികൂടി കൊന്നശേഷം ഇറച്ചിയാക്കി വില്പന നടത്തുകയായിരുന്നു. മലയാറ്റൂര്‍ ഡി.എഫ്.ഒ നരേന്ദ്ര ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയില്‍ കോടനാട് റേഞ്ച് ഓഫിസര്‍ ധനിക് ലാല്‍, മേക്കപ്പാല സ്റ്റേഷന് ഓഫിസര്‍ കെ.സി. രാജേന്ദ്ര ബാബു, എ.ഡി.സി.എഫ് മാരായ രവികുമാര്‍ മീണ, അശ്വിന്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സതീഷ് ചന്ദ്രന്, തമീന് കെ. മുഹമ്മദ്, അനുരാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇറച്ചി വാങ്ങിയവരെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.