ശ്രീശങ്കർ

യുവാവിനെ സോഡാക്കുപ്പി കൊണ്ട് തലക്കടിച്ച കേസിൽ പ്രതി പിടിയിൽ

കരുനാഗപ്പള്ളി: മുൻ വിരോധത്തിൽ യുവാവിനെ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച പ്രതി പിടിയിൽ. കല്ലേലിഭാഗം മുഴങ്ങോടി മുറിയിൽ ശ്രീനിലയത്തിൽ ശ്രീശങ്കറാണ് (21) പിടിയിലായത്. ആദിനാട് കാരാളി വടക്കതിൽ മുഹമ്മദ് അസ്ലമിനെ സംഘംചേർന്ന് ആക്രമിച്ച കേസിലെ നാലാം പ്രതിയാണ് ശ്രീശങ്കർ.

മറ്റ് പ്രതികളെ നേരത്തേതന്നെ പിടികൂടിയിരുന്നു. ഫിനാൻസ് അടയ്ക്കണമെന്ന വ്യവസ്ഥയിൽ വിറ്റ കാറിന്‍റെ ഫിനാൻസ് അടയ്ക്കാതെയും രജിസ്ട്രേഷൻ മാറ്റാതെയും പണയംവെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചത് മുഹമ്മദ് അസ്ലം തടയാൻ ശ്രമിക്കുകയും കാർ തിരികെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഈ വിരോധത്തിൽ ശ്രീശങ്കർ ഉൾപ്പെട്ട നാലംഗ സംഘം 2022 നവംബർ മാസം നാലിന് വൈകീട്ട് അഞ്ചോടെ ആദിനാട് കൊച്ചാലുംമൂടിന് സമീപത്തുവെച്ച് മുഹമ്മദ് അസ്ലമിനെ ആക്രമിക്കുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഒളിവിൽ പോയ ശ്രീശങ്കറിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജിമോൻ, ഷെമീർ, ശരത് ചന്ദ്രൻ, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Accused arrested in case of hitting young man on head with soda bottle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.