മാനാഞ്ചിറയിൽ നടക്കുന്ന പ്രവൃത്തികൾ

പുതുമകളുമായി മാനാഞ്ചിറ സ്ക്വയർ

കോഴിക്കോട്: പഴയ പ്രൗഢിയിൽ തിരിച്ചെത്തി മാനാഞ്ചിറ സ്ക്വയർ. വിനോദ സഞ്ചാര വകുപ്പിൻെറ 1.7 കോടിയുടെ വികസനമാണ് മാനാഞ്ചിറയിൽ നടന്നത്. ഇതിന് സമാന്തരമായി കേന്ദ്രാവിഷ്കൃത അമൃത് പദ്ധതിയിൽ 80 ലക്ഷവും ബാക്കി നഗരസഭ ഫണ്ടും ഉപയോഗിച്ചാണ് പ്രവൃത്തികൾ.

നവീകരണത്തിനുശേഷം മാനാഞ്ചിറയിൽ വന്ന പ്രധാന മാറ്റങ്ങൾ

-ചുറ്റുമുള്ള അലങ്കാരവിളക്കുകൾ വീണ്ടും പ്രകാശിച്ചു തുടങ്ങി. പഴയ മഞ്ഞ ബൾബുകൾക്കുപകരം പുത്തൻ എൽ.ഇ.ഡി വിളക്കുകൾ. ചുറ്റുമതിലും വയറിങ്ങും നവീകരിച്ചു. ബി.ഇ.എം സ്കൂളിന് മുന്നിൽ പുതിയ പ്രവേശന കവാടം.
വനിതകൾക്കും ട്രാൻസ് ജെൻഡറിനും ഭിന്നശേഷിക്കാർക്കുമടക്കം പ്രത്യേക ശുചിമുറി സമുച്ചയം -കുളത്തിലേക്ക് മാലിന്യമെത്താതിരിക്കാൻ തുരുെമ്പടുക്കാത്ത വല -ചെറിയ രണ്ട് ഷോപ് മുറികൾ -പുതിയ ഉദ്യാനവിളക്കുകൾ -പുതിയ നടപ്പാതകൾ, ഇരിപ്പിടങ്ങൾ -ഓപൺ സ്റ്റേജ്
-ആംഫി തിയറ്റർ -പുതിയ സി.സി.ടി.വി കാമറകൾ -ഹൈമാസ്റ്റ്, മിനിമാസ്റ്റ്, സോളാർ വിളക്കുകൾ -പുതിയ മഴക്കുടിലുകൾ -കവാടത്തിൽ കല്ലുപാകിയ വഴികൾ -മാനാഞ്ചിറ മൈതാനത്ത് നഗരസഭയുടെയും സ്േപാർട്സ് കൗൺസിലിൻെറയും രണ്ട് തുറന്ന ജിംനേഷ്യങ്ങൾ.
പ്രത്യേക പ്ലാറ്റ് ഫോം പണിത് അതിന് മുകളിലാണ് 20 ലക്ഷം രൂപയുടെ സ്േപാർട്സ് കൗൺസിൽ ജിം ഒരുക്കിയത്. -നവീകരിച്ച ബാസ്കറ്റ് ബാൾ കോർട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.