കുറ്റ്യാടി: കോഴിക്കോട്-നാദാപുരം റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസ് നിർമാണത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് നടപടിക്രമങ്ങളുടെ അവസാന വിജ്ഞാപനമായ 19(1) നോട്ടിഫിക്കേഷൻ സർക്കാർ പുറപ്പെടുവിച്ചു. ഇതിന് കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ വിഭാഗം തഹസിൽദാർക്ക് കോടി രൂപ കിഫ്ബി അനുവദിച്ചതായി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അറിയിച്ചു.
ഈ തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് ആവശ്യമായ വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. രേഖകളുടെ പരിശോധനകൾ നടത്തിയ ശേഷം കൊയിലാണ്ടി ലാൻഡ് തഹസിൽദാറുടെ നേതൃത്വത്തിൽ നഷ്ടപരിഹാരത്തുക ഭൂവുടമകളുടെ അക്കൗണ്ടിലേക്ക് ഫെബ്രുവരി മാസത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അറിയിച്ചു.
റോഡ് നിർമാണത്തിനുള്ള എല്ലാ ഒരുക്കവും കരാറുകാരൻ ചെയ്തിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം ലഭിക്കാതെ ഭൂമി വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്ന ഭൂരിപക്ഷം ഉടമകളും. തുക വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ഭൂഉടമകൾ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.