കോഴിക്കോട്: മെഡിക്കൽ കോളജിലെ വിവിധ ആശുപത്രികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആകാശപാതയിലൂടെ ഇനി പാട്ടും കേട്ട് നടക്കാം. ആശുപത്രിയിൽ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പരിശോധനകൾക്കും മരുന്ന് വാങ്ങുന്നതിനും ഓടുന്ന രോഗികളും കൂട്ടിരിപ്പുകാരും ഏറെ മാനസികസംഘർഷം അനുഭവിക്കുന്നവരായിരിക്കും. ഈ സംഘർഷം അൽപമൊന്ന് കുറക്കാൻ ആകാശപാതയിൽ എഫ്.എം റേഡിയോ സജ്ജീകരിക്കുകയാണ് അധികൃതർ.
മെഡിക്കൽ കോളജിൽ വിവിധ നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന കൊനാരി കമ്പനിയാണ് എഫ്.എം റേഡിയോ കേൾപ്പിക്കുന്നതിനുള്ള സ്പീക്കറും ആപ്ലിഫയറുകളും സംഭാവന ചെയ്തത്. മെഡിക്കൽ കോളജിലെ ജനറൽ ആശുപത്രി, സൂപ്പർസ്പെഷാലിറ്റി, പി.എം.എസ്.എസ്.വൈ കാഷ്വൽറ്റി ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് സ്കൈ വാക്ക്. എഫ്.എം റേഡിയോ സ്പീക്കറുകൾ ചൊവ്വാഴ്ച രാവിലെ 10ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയൻ സ്വിച്ച് ഓൺ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.