കോഴിക്കോട്: അശാസ്ത്രീയമായ പരീക്ഷാരീതി കാരണം സംസ്ഥാനത്താദ്യമായി നടക്കുന്ന ഫയർ വിമൻ പരിശീലനത്തിൽ ഉദ്യോഗാർഥികളില്ല. സെപ്റ്റംബർ നാലിന് തൃശൂരിൽ പരിശീലനം ആരംഭിക്കുന്ന ഫയർ വിമൻ തസ്തികയിലാണ് വേണ്ടത്ര ഉദ്യോഗാർഥികളെ ലഭിക്കാത്തതിനെ തുടർന്ന് ഒഴിവ് വന്നിരിക്കുന്നത്. നൂറുപേരുടെ ഒഴിവിലാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. പരിശീലനത്തിന് 84 പേർ മാത്രമേ ഹാജരാകുന്നുള്ളൂ. ജില്ല കേന്ദ്രങ്ങളിലേക്കാണ് നിയമനത്തിന് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 15 ഒഴിവുകളിലേക്കും ജില്ല പ്രാതിനിധ്യത്തിനനുസരിച്ച് മറ്റു ജില്ലകളിൽ അഞ്ചുപേരെ വരെയുമായിരുന്നു അപേക്ഷ ക്ഷണിച്ചത്.
സാമുദായിക മാനദണ്ഡമനുസരിച്ച് ഉദ്യോഗാർഥികളെ അതത് ജില്ലകളിൽനിന്ന് ലഭിക്കാത്തതാണ് ഒഴിവുവരാൻ കാരണമെന്ന് അധികൃതർ പറയുന്നു. ചില ജില്ലകളിലുള്ള ഉദ്യോഗാർഥികൾ കായികക്ഷമതയിലും പരാജയപ്പെട്ടതാണ് ഒഴിവിനിടയാക്കിയതെന്നാണ് വിശദീകരണം. സംസ്ഥാനതലത്തിൽ ഒറ്റ പരീക്ഷ നടത്തിയിരുന്നെങ്കിൽ ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടപ്പെടില്ലായിരുന്നുവെന്നാണ് വാദം. പി.എസ്.സി വീണ്ടും പരീക്ഷ നടത്തി ഒഴിവുനികത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.