മലപ്പുറം: കൊണ്ടോട്ടി മേഖലയിലെ 13 ടവറുകളിൽ 4ജി ഉപകരണങ്ങളുടെ വിന്യാസം ബി.എസ്.എൻ.എൽ ആരംഭിച്ചു. ദേശീയപാതയോടു ചേർന്നുള്ള ടവറുകളിലാണ് 700 മെഗാഹെർട്സ് ശേഷിയുള്ള തദ്ദേശീയമായി നിർമിച്ച തേജസ്സിന്റെ 4ജി ഉപകരണങ്ങൾ സ്ഥാപിക്കുന്നത്. 2100 ബാൻഡിൽ നിലവിലുള്ള നോക്കിയ 4ജിക്ക് പുറമേയാണിത്.
ടവറുകളിൽ 2ജി ആന്റിനക്ക് പകരം പുതിയ 10 പോർട്ട് ആന്റിന നൽകും. ടാറ്റ കൺസൾട്ടൻസി സർവിസസാണ് വിന്യാസത്തിന് മേൽനോട്ടം വഹിക്കുന്നത്. തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ മേഖലകളിൽ ഓണത്തിന് മുമ്പ് 4ജി സേവനമെത്തും. ഡിസംബർ മാസത്തോടെ ജില്ലയിൽ എല്ലായിടത്തും 4ജി വിന്യാസം പൂർത്തിയാക്കുമെന്നും ബി.എസ്.എൻ.എൽ അറിയിച്ചു.
സ്വകാര്യ മൊബൈൽ സേവന ദാതാക്കൾ താരിഫ് നിരക്ക് കൂട്ടിയതിനെതുടർന്ന് ബി.എസ്.എൻ.എല്ലിലേക്ക് ഏറ്റവുംകൂടുതൽ വരിക്കാരെത്തിയത് മലപ്പുറം ജില്ലയിലാണ്. ജൂലൈ പത്തിനും 17നും ഇടയിൽ ജില്ലയിൽ 1107 പേരാണ് ബി.എസ്.എൻ.എലിലേക്ക് മാറിയത്. ഇക്കാലയളവിൽ ബി.എസ്.എൻ.എൽ വിട്ട് മറ്റു കമ്പനികളിലേക്ക് ചേക്കേറിയത് 459 പേർ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.