പെരിന്തൽമണ്ണ: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ഒരുകാര്യവും ജില്ല ആശുപത്രിയിൽ ലഭ്യമല്ലെന്ന് വിവരാവകാശ അപേക്ഷക്ക് മറുപടി. പെരിന്തൽമണ്ണ ജില്ല ആശുപത്രിയോട് ചേർന്ന കോവിഡ് കേന്ദ്രത്തിൽ ചികിത്സയിൽ കിടക്കുകയും അവിടെനിന്ന് മരണപ്പെടുകയും ചെയ്ത രോഗികളുടെ വിവരങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിട്ടില്ലെന്നാണ് ലഭിച്ച മറുപടി. നിലവിൽ കോവിഡ് ചികിത്സ കേന്ദ്രങ്ങൾ, വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ദൈനംദിന വിവരങ്ങൾ അതത് സ്ഥാപന മേധാവി ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പെരിന്തൽമണ്ണ ജില്ല ആശുപത്രിയുടെ മാതൃ-ശിശു ബ്ലോക്ക് കോവിഡ് സ്പെഷൽ ആശുപത്രിയായി ഉപയോഗിക്കുന്നതിനാൽ നിരവധിപേർ ഇവിടെ ചികിത്സ തേടുന്നുണ്ട്. ആശുപത്രിയിൽ തന്നെയുള്ള ഒരു ഡോക്ടർക്ക് കോവിഡ് നോഡൽ ഒാഫിസറുടെ ചുമതല നൽകുകയും ചെയ്തിട്ടുണ്ട്. നിലവിലെ മാതൃ-ശിശു ആശുപത്രി ജില്ല ആശുപത്രിയുടെ അഡ്മിനിസ്ട്രേഷൻ ഒാഫിസിെൻറ കീഴിലായതിനാൽ ഇവിടുത്തെ ഡോക്ടർമാരും ജീവനക്കാരും രോഗികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജില്ല ആശുപത്രി ഒാഫിസിലാണ് കൈകാര്യം ചെയ്യുന്നത്. ആ വിവരങ്ങൾ പബ്ലിക് ഇൻഫർമേഷൻ ഒാഫിസർ ശേഖരിച്ചു വെച്ചിട്ടില്ലെന്നാണ് അപേക്ഷകന് ലഭിച്ച മറുപടി.
ആശുപത്രിയിലെ കോവിഡ് നോഡൽ ഒാഫിസർ ആരാണെന്ന കാര്യവും ആശുപത്രി പബ്ലിക് ഇൻഫർമേഷൻ ഒാഫിസർക്ക് ലഭ്യമല്ലത്രേ. നാഷനൽ ഹെൽത്ത് മിഷൻ വഴി നിയമിതരായ 20 സ്റ്റാഫ് നഴ്സ്, 12 നഴ്സുമാർ, 28 ശുചീകരണ തൊഴിലാളികൾ, ബയോമെഡിക്കൽ എൻജിനീയർ എന്നിങ്ങനെ 61 പേർ ഇവിടെ കോവിഡ് ഡ്യൂട്ടി എന്ന പേരിൽ സേവനം ചെയ്യുന്നുണ്ട്. ആശുപത്രിയിൽനിന്ന് നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഇവരുടെ കോവിഡ് റിസ്ക് അലവൻസ് അനുവദിക്കുക. ആ വിവരങ്ങളും ആശുപത്രിയിൽ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.