കവളപ്പാറയില്‍ എം.എ. യൂസഫലി നിര്‍മിച്ച വീടുകളുടെ ആകാശദൃശ്യം
എടക്കര (മലപ്പുറം): 2019ലെ പ്രളയത്തില്‍ വീടും മണ്ണും നഷ്ടപ്പെട്ടവര്‍ക്കായി ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസഫലി കവളപ്പാറയില്‍ നിര്‍മിച്ച് നല്കിയ വീടുകളുടെ താക്കോല്‍ദാനം നടന്നു. പണി പൂര്‍ത്തിയായ 35 വീടുകളാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.
എം.എ. യൂസഫലിയുടെ സൗകര്യാര്‍ഥം ഒൗദ്യോഗിക ചടങ്ങ് പിന്നീട് നടത്തുമെന്ന് പി.വി. അബ്ദുല്‍ വഹാബ് എം.പി അറിയിച്ചു. കുടിവെള്ളം, ഫര്‍ണിച്ചര്‍, റോഡ്, തെരുവുവിളക്ക് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയാണ് വീടുകള്‍ നല്‍കിയത്. നിര്‍മാണം തീരുന്നതുവരെ ഈ പദ്ധതിക്കൊപ്പം സഞ്ചരിക്കാൻ സാധിച്ചതിന്റെ ചാരിതാര്‍ഥ്യം വാക്കുകളില്‍ ഒതുങ്ങുന്നതല്ലെന്ന് എം.പി പറഞ്ഞു.
കവളപ്പാറയില്‍ എം.എ. യൂസഫലി നിര്‍മിച്ച വീട്ടിലെ താമസക്കാര്‍ക്കൊപ്പം പി.വി. അബ്ദുല്‍ വഹാബ് എം.പിയും ഭാര്യയും
കിടപ്പാടം ഇല്ലാതായവരെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താന്‍ സാധിച്ചു എന്നത് വലിയ സൗഭാഗ്യമായി കാണുകയാണ്. കൂടെനിന്ന എല്ലാവര്ക്കും നന്ദി പറയുന്നതായും എം.പി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.