കുടിവെള്ള പദ്ധതിക്കായി റോഡിലെ കോണ്‍ക്രീറ്റ് കട്ട് ചെയ്തതിനെത്തുടര്‍ന്ന് തകര്‍ച്ച ഭീഷണി നേരിടുന്ന അമ്പലപ്പടി-കുറത്തി റോഡിലെ ഓവുപാലം
എടക്കര: ജല്‍ജീവന്‍ മിഷന് കുടിവെള്ള പദ്ധതിക്കായി കോണ്‍ക്രീറ്റ് റോഡ് കീറിയതോടെ ഓവുപാലം ഭീഷണിയായി. അമ്പലപ്പടി-കുറത്തി റോഡില്‍ കല്ലന്തോടിന് കുറുകയുള്ള ഓവുചാലാണ് കനത്ത മഴയെത്തുടര്‍ന്ന് അപകടാവസ്ഥയിലായത്. കുറത്തികുന്നിലേക്കുള്ള ജല്‍ ജീവന് മിഷൻ പൈപ്പ് ഇടുന്നതിനായി റോഡിന്റെ ടാറിങ് കഴിഞ്ഞുള്ള ഭാഗത്തെ കോണ്‍ക്രീറ്റ് മെഷീന് ഉപയോഗിച്ച് കട്ട് ചെയ്തിരുന്നു. തുടര്‍ന്ന് പെയ്ത കനത്ത മഴയില്‍ ഓവുചാലിനടിയിലെ മണ്ണ് ഒലിച്ചുപോയി തകര്‍ച്ചാ ഭീഷണിയിലായി. കുറത്തി കുന്നിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ് മുഴുവനായും മെഷീന് ഉപയോഗിച്ച് കട്ട് ചെയ്താണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുള്ളത്. റോഡ് തകരുകയും ഓവുപാലം അപകടാവസ്ഥയിലാകുകയും ചെയ്തിട്ടുണ്ട്. സമീപ പഞ്ചായത്തുകളില്‍ കോണ്‍ക്രീറ്റ് റോഡുകളില്‍ ജി.ഐ പൈപ്പുകളാണ് കുടിവെള്ള പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്. ഓവുപാലം അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഈ ഭാഗം മണ്ണിട്ട് മൂടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.