മലപ്പുറം: സുന്നത്ത് ജമാഅത്തിന് എതിരായി രാഷ്ട്രീയ വേദികളെ ദുരുപയോഗം ചെയ്‌താൽ പ്രതികരിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മലപ്പുറം വളാഞ്ചേരിയിൽ നടന്ന സമസ്ത കേരള മുദരിസീൻ ജില്ലാ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലയാളുകൾ ചില വേദികളിൽ നിന്നു പ്രസംഗിക്കുമ്പോൾ സുന്നത്ത് ജമാഅത്തിന്റെ ആശയത്തെ ശക്തമായി എതിർക്കുന്നുണ്ട്. അതിന് പറ്റാത്ത വേദികളെ അതിന് വേണ്ടി ഉപയോഗിക്കുന്നു. രാഷ്ട്രീയ പാർട്ടികളിൽ എല്ലാ വിഭാഗം ആളുകളും ഉണ്ടാവും. ഇവരെയെല്ലാം ഉൾക്കൊണ്ട് പോകുന്ന രാഷ്ട്രീയ പർട്ടികളുടെ വേദികൾ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങളെ എതിർക്കുന്നതിന് ഉപയോഗപ്പെടുത്തരുത്. ഉപയോഗപ്പെടുത്തിയാൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. ഇതിനു മറുപടി പറയാൻ അറിയാത്തതുകൊണ്ടോ മിണ്ടാതിരിക്കുന്നതോ അല്ല. അങ്ങനെ ചിലർ ധരിച്ചിട്ടുണ്ട്. സമസ്ത വിഭാവനം ചെയ്യുന്ന സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ ആര് എവിടെ നിന്ന് എതിർത്താലും അതിനെതിരെ ശബ്ദിക്കുകയും മറുപടി പറയുകയും ചെയ്യുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.