മലപ്പുറം: സംസ്ഥാനത്ത് സ്വതന്ത്രമായി നിലനില്‍ക്കുന്ന ഏക ജില്ല ബാങ്കായ മലപ്പുറം ജില്ല സഹകരണ ബാങ്കിെൻറ ഭരണം യു.ഡി.എഫിന്. 18 അംഗ ഭരണസമിതി വെള്ളിയാഴ്ച ചുമതലയേറ്റു. ഇതോടെ മൂന്നര വർഷത്തെ അഡ്മിനിസ്ട്രേറ്റീവ് ഭരണം അവസാനിച്ചു. ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.
18 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പില്‍ 18 പേര് മാത്രമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതോടെ വോട്ടെടുപ്പ് നടന്നില്ല. വൈകീട്ടോടെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഭരണസമിതിക്ക് കൈമാറി. ഒക്ടോബര്‍ ഒന്നിന് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കും.
അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയതിനെതിരെ പുല്പറ്റ, കടന്നമണ്ണ സര്‍വിസ് സഹകരണ ബാങ്കുകളാണ് ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.