പെരിന്തൽമണ്ണ: മലപ്പുറത്ത് സി.പി.എമ്മിന് 10.5 ലക്ഷം വോട്ടുണ്ടെന്നും ഈ ജില്ലയും ചെങ്കോട്ടയായിക്കൊണ്ടിരിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മലപ്പുറത്തെ കമ്യൂണിസ്റ്റ് തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ കേന്ദ്രമാക്കുമെന്നും അങ്ങാടിപ്പുറത്ത് നൽകിയ ജനകീയ പ്രതിരോധ ജാഥയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീ വിമോചനത്തെക്കുറിച്ച് പ്രസംഗിക്കുന്ന മുസ്‍ലിം ലീഗുകാരുടെ ജില്ല സമ്മേളനത്തിൽ ഒരു സ്ത്രീ പോലുമില്ല. സ്ത്രീവിരുദ്ധതയുടെ പ്രതീകമാണവർ. വോട്ടുചെയ്യാൻ മാത്രം സ്ത്രീകളെ വേണം. അതേസമയം, വലിയ സ്ത്രീ മുന്നേറ്റമാണ് നടക്കുന്നത്. സ്കൂൾ, കോളജ് തലങ്ങളിൽ സ്ത്രീകളാണ് ജോലിയിലെത്തുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടുന്നത് കേരളത്തിലാണ്. ആ കൂട്ടത്തിൽ ഏറ്റവും വലിയ വിഭാഗം മുസ്‍ലിം പെൺകുട്ടികളാണ്. പൊതുവിദ്യാഭ്യാസം നേടിയ രണ്ടു തലമുറകളുടെ പിന്മുറക്കാരാണ് ഇത്തരത്തിൽ ഉന്നത വിദ്യാഭ്യാസം നേടുന്നവരെന്ന് കാണാൻ കഴിയും.
കമ്യൂണിസ്റ്റുകാർ മതനിരാസത്തിന്റെ വക്താക്കളാണെന്നാണ് ഇ.ടി. മുഹമ്മദ് ബഷീർ പ്രസംഗിക്കുന്നത്. അങ്ങനെ പറഞ്ഞ് ജനങ്ങളെ വശത്താക്കാൻ കഴിഞ്ഞിരുന്നത് മുമ്പായിരുന്നെന്നും മിണ്ടിയാൽ ലോകമറിയുന്ന കാലമാണിതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.