പട്ടിക്കാട്: മുള്ള്യാകുർശ്ശിയിൽ വീണ്ടും പുലിഭീതി. ആടുകളെ മേക്കുന്നതിനിടെ കൺമുന്നിൽനിന്ന് ആടിനെ പുലി കടിച്ചുകൊണ്ടുപോയതായി ഉടമ. മുള്ള്യാകുർശ്ശി മേൽമുറിയിലെ റബർതോട്ടത്തിൽ വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മാട്ടുമ്മതൊടി ഹംസയുടെ ആടിനെയാണ് കൊണ്ടുപോയത്.
റബർതോട്ടത്തിനടുത്തുള്ള പൊന്തയിൽനിന്ന് ഇറങ്ങിവന്ന പുലി ആടിനെ കടിക്കുകയായിരുന്നുവെന്ന് ഹംസ പറഞ്ഞു. 30 മീറ്റർ സമീപത്തുണ്ടായിരുന്ന ഹംസ ബഹളം വെച്ചെങ്കിലും പുലി മലമുകളിലേക്ക് കയറിപ്പോയി. രണ്ട് ദിവസംമുമ്പ് മാട്ടുമ്മതൊടി ഉമൈറിന്റെ ആടിനെയും ഇവിടെ കാണാതായിരുന്നു. നാട്ടുകാരുടെ ഭീതിയകറ്റാൻ വനം വകുപ്പ് ഉൾപ്പെടെയുള്ള അധികൃതർ ഇടപെടണമെന്ന് വാർഡ് അംഗം പി.കെ. സലാം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.