പട്ടാമ്പി: റെയിൽവേ സുരക്ഷയുടെ പേരിൽ ബസ്സ്റ്റാൻഡിൽനിന്നുള്ള വഴി അടച്ചതിെൻറ അലയൊലി അടങ്ങും മുമ്പ് പ്രധാനപ്പെട്ട മറ്റൊരു പാതക്കുകൂടി വിലക്ക്.
ബസ്സ്റ്റാൻഡിന് പടിഞ്ഞാറ് ഭാഗത്തുള്ള റെയിൽവേ കമാനമാണ് അടക്കുന്നത്. ടൗണിൽ തിരക്കേറുമ്പോൾ സബ്വേ ആയും പട്ടാമ്പി നഗരസഭ, മുതുതല പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലേക്ക് ചെറുവാഹനങ്ങളിൽ യാത്രചെയ്യുകയും ചെയ്തിരുന്ന പാതയാണിത്.
കമാനത്തിനടിയിൽ കോൺക്രീറ്റ് പൊളിഞ്ഞ് നടക്കാൻ കഴിയാത്ത അവസ്ഥയിൽ അറ്റകുറ്റപ്പണി നടത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, റെയിൽവേ അനുമതി കൂടാതെ നഗരസഭക്ക് അറ്റകുറ്റപ്പണി അസാധ്യമായതിനാൽ ജനങ്ങൾ പിരിവെടുത്ത് പ്രവൃത്തി നടത്തുന്നതിനിടെയാണ് വഴി തന്നെ അടക്കാൻ റെയിൽവേ രംഗത്തുവന്നത്.
പാലക്കാട് എം.പിയും നഗരസഭയും റെയിൽവേ അധികൃതർക്ക് നൽകിയ പരാതികൾ അവഗണിച്ചുകൊണ്ടാണ് തിരക്കിട്ട് റെയിൽവേ സംരക്ഷണസേനയെ കാവൽ നിർത്തി നാട്ടുകാർ ചെയ്ത പ്രവൃത്തി പൊളിച്ചുമാറ്റിയത്. ഇതിനെതിരെ പ്രതിഷേധവും ഉയർന്നുതുടങ്ങി.
ജനകീയ ആവശ്യങ്ങള്‍ക്ക് നേരെ മുഖംതിരിക്കുന്ന റെയില്‍വേ നടപടിയിൽ നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ പ്രതിഷേധിച്ചു. സമീപ പഞ്ചായത്തുകളായ മുതുതലയിലും ഓങ്ങല്ലൂരിലും സമാന രീതിയിലുള്ള വഴിയുണ്ട്. റെയിൽവേ അനുമതിയില്ലെങ്കിലും മൗനാനുവാദത്തോടെയാണ് ജനങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് റോഡാക്കി ഉപയോഗിക്കുന്നത്. ഈ ആനുകൂല്യം പട്ടാമ്പിക്ക് നിഷേധിക്കുകയാണെന്ന് ചെയർമാൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.