പത്തനംതിട്ട: തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകര്‍മസേന കുപ്പി, ചില്ല് മാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിനുള്ള കാമ്പയിന് ജില്ലയില്‍ തുടക്കമായി. ഇതു സംബന്ധിച്ച പോസ്റ്റര്‍ പ്രകാശനം കലക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഹരിത കേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ക്ക് നല്കി നിർവഹിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍, ശുചിത്വമിഷന്, ഹരിതകേരളം മിഷന്, ക്ലീന്‍ കേരള കമ്പനി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, കുടുംബശ്രീ മിഷന് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
തദ്ദേശസ്ഥാപനങ്ങളിലെ അജൈവ മാലിന്യ ശേഖരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഹരിതകര്‍മസേനക്ക് കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുന്നതിനും ചില്ല് മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കംചെയ്യുന്നതിനുമാണ് കാമ്പയിന് ലക്ഷ്യം വെക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. ഹരിതകര്‍മ സേനയ്ക്കൊപ്പം തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ യുവജനസംഘടനകള്‍ തുടങ്ങിയവരെ കാമ്പയിെൻറ ഭാഗമാക്കണം. കലക്ടറുടെ ചേംബറില്‍ നടന്ന പോസ്റ്റര്‍ പ്രകാശനത്തില്‍ ജില്ല ശുചിത്വമിഷന് കോഓഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാര്‍, ഹരിതകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ ആര്. രാജേഷ്, ക്ലീന്‍ കേരള കമ്പനി ജില്ല മാനേജര്‍ എം.ബി. ദിലീപ് കുമാര്‍, ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സൻ ഷിജു എം. സാംസണ്, ക്ലീന്‍ കേരള കമ്പനി ട്രെയ്നി മെല്വിന് മാത്യു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.